കൊച്ചി : കേരളത്തിൽ യു ഡി എഫ് ഭൂരിപക്ഷം നേടുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിററ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി പോൾ വ്യക്തമാക്കി.ആക്സിസ് മൈ ഇന്ത്യ, പീപ്പിൾസ് പൾസ്. സിഎൻഎൻ വോട്ട് വൈബ്, പി മാർക്ക് എന്നീ സർവേകളും അവർക്ക് അനുകൂലമാണ്.യു ഡി എഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലങ്ങൾ പറയുന്നു.
പി മാർക്കിൻ്റെ സർവേ അനുസരിച്ച് യുഡിഎഫിന് 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റ്.
മാട്രിസിൻ്റെ സർവേ അനുസരിച്ച് യുഡിഎഫിന് 70–75 സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് 60–65 സീറ്റ്. മറ്റുള്ളവർക്ക് 2 മുതൽ നാലു സീറ്റുവരെ.
ടൈംസ് നൗവിൻ്റെ എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ.
എൽ ഡി എഫ് 52-61 സീറ്റുകൾ, യു ഡി എഫ് 72-84 സീറ്റുകൾ, എൻ ഡി എ 03-04 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ ജെവിസി പുറത്തുവിട്ട സർവേ ഫലങ്ങൾ പറയുന്നു.
എൽ ഡി എഫ് 49-62 സീറ്റുകൾ (39%), യു ഡി എഫ് 72-80 സീറ്റുകൾ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) ലഭിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങൾ.
കേരളത്തിൽ ആകെ സീറ്റ് 140. ഭൂരിപക്ഷത്തിനു വേണ്ടത് 71.
നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
ബംഗാൾ ബി ജെ പി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം.
അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു.പിമാർക്കിൻ്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. തൃണമൂലിന് 118–138 സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് 2–6വരെ.
മാട്രിസിന്റെ സർവേ അനുസരിച്ച് ബിജെപിക്ക് 146–161 സീറ്റുകൾ ലഭിക്കും. തൃണമൂലിന് 125–140 സീറ്റ്. മറ്റുള്ളവർക്ക് 6 മുതൽ 10വരെ. പോൾ ഡയറി സർവേ അനുസരിച്ച് ബിജെപിക്ക് 142 മുതൽ 171 സീറ്റുവരെ. തൃണമൂലിന് 99–127. മറ്റുള്ളവർ ഒന്ന്.
ബംഗാളിൽ ആകെ സീറ്റ് 294. ഭൂരിപക്ഷത്തിനു വേണ്ടത് 148.
പീപ്പിൾ പൾസിൻ്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. 125 മുതൽ 145 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
ആകെ സീറ്റ് 234. ഭൂരിപക്ഷത്തിനുവേണ്ടത് 118.
പീപ്പിൾ പൾസിൻ്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസിന് 22–26 സീറ്റ്. എഐയുഡിഎഫിന് 3–5 സീറ്റ് ലഭിക്കും. മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ ബിജെപി വിജയിക്കും. എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകളും കോൺഗ്രസിന് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കും. പി മാർക്കിൻ്റെ സർവേ അനുസരിച്ച് 82–94 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. 30–40 സീറ്റുകൾ കോൺഗ്രസിന്. ജെവിസി എക്സിറ്റ് പോൾ അനുസരിച്ച് 88–101 സീറ്റ് എൻഡിഎയ്ക്ക്കിട്ടും. കോൺഗ്രസിന് 23–33 സീറ്റ്. മറ്റുള്ളവർക്ക് 2–5വരെ.
അസമിൽ ആകെ സീറ്റ് 126. ഭൂരിപക്ഷത്തിനു വേണ്ടത് 64 സീറ്റ്.






























