April 26, 2026 1:23 pm

ട്രംപിൻ്റെ അത്താഴ വിരുന്നിൽ വെടിവെപ്പ് ; അക്രമി മനോരോഗി ?

വാഷിങ്ടൺ: അമേരിക്കയിൽ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടയിൽ വെടിവയ്പ്. ഉടൻ തന്നെ‌ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും സ്ഥലത്തു നിന്ന് മാററി.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണിത്.

പ്രതി ന​ഗ്നനായതിൽ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞു.

Trump Shooting Live Updates: US President, JD Vance, Melania Trump Rushed  From White House Correspondents Dinner After Gunshots Heard

വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വഷളായുതന്നതിന്‍റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിച്ചുതന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

അക്രമിയുടെ ചിത്രം, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയും പുറത്തുവിട്ടു. സുതാര്യതയ്ക്കായാണ് ഈ നടപടിയെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്‍റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trump rushed from White House correspondents dinner, shooter in custody -  April 26, 2026 | Reuters

ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു.5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ പറയുന്നു.

നൂറുകണക്കിന് മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ് ഉൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

‘ഒരു സീക്രട്ട് സർവീസ് ഏജന്‍റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. തൃപ്തികരമാണ് അദ്ദേഹത്തിൻ്റെ ആരോഗ്യനില.ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.

Live: Shooter in custody as Trump speaks after White House Correspondents'  dinner incident | Reuters

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News