വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംമ്പ് ചുമത്തിയ വർധന സുപ്രീം കോടതി റദ്ദാക്കി. ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി.
വ്യാപകമായ രീതിയിൽ തീരുവ ഏർപ്പെടുത്തിയ ട്രംപ്, തന്‍റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് തീരുവ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 1977 ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് നിയമപ്രകാരം തീരുവചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
ഭരണഘടന പ്രസിഡന്‍റില്ല, കോൺഗ്രസിനാണ് നികുതികളും തീരുവകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് തിരുവകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി































