March 7, 2026 1:37 pm

ചാനൽ കണക്കെടുപ്പ്: 100 കോടി കോഴ നൽകിയെന്ന് ?

തിരുവനന്തപുരം: ടെലിവിഷൻ ചാനലുകളിൽ കാഴ്ചക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോവുകയെന്നും സംഭവം വളരെ ഗൗരമുള്ളതാണെന്നും അദേഹം പറഞ്ഞു.

ബാർക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങുന്ന സംഘത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർക്ക് ജീവനക്കാരൻ പ്രേംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ. ബാർക്കിലെ ഉദ്യോഗസ്ഥനായ പ്രേം നാഥിൻ്റെ കീശലേക്ക് തട്ടിപ്പിലൂടെ ഒഴുകിയെത്തിയത് 100 കോടിയോളം രൂപയാണ്. കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികളെത്തി എന്നാണ് ആരോപണം.

ക്രിപ്റ്റോ കറൻസി വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ചാനൽ ഉടമയും നിരന്തരം നടത്തിയ ഫോൺ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്

സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർദ്ധിപ്പിച്ച് പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് പുറത്തു വന്നത് എന്നാണ് പോലീസ് മേധാവിക്ക്, ന്യൂസ് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ നല്കിയ പരാതിയിൽ പറയുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News