March 8, 2026 3:43 am

കാന്ത: നടിപ്പ് ചക്രവർത്തിയായി ദുൽഖറിൻ്റെ മികച്ച പ്രകടനം

ഡോ.ജോസ് ജോസഫ് .

ദ്യ പകുതിയിൽ പീരിയഡ് ഡ്രാമയും രണ്ടാം പകുതിയിൽ ഒരു “വുഡുനിറ്റ് ‘ ത്രില്ലറുമായി മാറുന്ന ചിത്രമാണ് സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത കാന്ത.

ആദ്യ സ്വതന്ത്ര സംവിധാന ചിത്രമായ ‘നിലാ ‘യ്ക്കും ദി ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയ്ക്കും ശേഷം സെൽവമണി സെൽവരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.

Kaantha Movie Review: Dulquer Salmaan Shines & Bhagyashri Borse Is The Find  Of Tamil Cinema, But The Film Loses Charm Post Interval! - IMDb

തെലുങ്ക് ഹിറ്റ് ചിത്രം ലക്കി ഭാസ്ക്കറിനു ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രമാണ് കാന്ത. സർഗാത്മ പ്രതിഭയുള്ള ഒരു സംവിധായകനും ദൈവിക പരിവേഷമുള്ള ഒരു സൂപ്പർ സ്റ്റാറും തമ്മിലുള്ള ഈഗോ ക്ലാഷിൻ്റെ പശ്ചാത്തലത്തിലാണ് കാന്തായുടെ കഥ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറായി കരുതപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരെ അപമാനിക്കുന്നു എന്ന ആക്ഷേപത്തിൻ്റെ പേരിൽ റിലീസിന് മുമ്പ് കാന്ത കോടതി കയറിയിരുന്നു. ഭാഗവതരുടെ ജീവിതവുമായി ചിത്രത്തിന് കാര്യമായ സാമ്യമൊന്നുമില്ല.

പണം, പ്രശസ്തി, പെട്ടെന്നുള്ള താരപദവി, അഹങ്കാരം,അതു സൃഷ്ടിക്കുന്ന ഈഗോ ക്ലാഷുകൾ, പ്രണയം, വഞ്ചന തുടങ്ങി ഒരു താരാരാജാവിൻ്റെ ജീവിതത്തിൽ കടന്നു വരുന്ന സംഘർഷങ്ങളെല്ലാം സെൽവമണി സെൽവരാജ് ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. യുക്തിസഹമായി, വളച്ചുകെട്ടലുകൾ ഇല്ലാതെയാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

1950 കളിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ പീരിയഡ് ഡ്രാമയായിട്ടാണ് ചിത്രത്തിൻ്റെ തുടക്കം.സിനിമ അഭിവൃദ്ധി പ്രാപിക്കാനും സൂപ്പർ താരങ്ങൾ ദൈവങ്ങളുടെ പ്രതിഛായയിൽ ആരാധിക്കപ്പെടാനും തുടങ്ങിയ കാലം. സെൽവരാജ് ഈ ചരിത്ര കാലഘട്ടത്തെ കഥയെ പൊലിപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്നില്ല.

പകരം പ്രണയം, വഞ്ചന, അഭിലാഷം, ഈഗോ, അഹങ്കാരം തുടങ്ങിയവയെ ഈ പശ്ചാത്തലത്തിൽ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുകയാണ്. 1997 ലെ മണിരത്നം ചിത്രം ഇരുവറിലേതു പോലെ മൃദുവായ ലൈറ്റുകൾ, പൊടിപിടിച്ച റീലുകൾ, സ്റ്റുഡിയോ മതിലുകൾ, കഥകൾ ഒളിഞ്ഞിരിക്കുന്ന ഇൻഡോർ സെറ്റുകൾ തുടങ്ങിയവയുടെ ദൃശ്യങ്ങൾ ഈ ചിത്രത്തിലും സെപിയ-ടോൺ കലർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് നൊസ്റ്റാൾജിയയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു.

ഒരു വെടിവയ്പ്പിൻ്റെ ദൃശ്യത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ഇരയെയോ വെടിവച്ചയാളെയോ വെളിപ്പെടുത്തുന്നില്ല. അടുത്ത രംഗത്തിലേക്ക് കടക്കുമ്പോൾ, മോഡേൺ സ്റ്റുഡിയോയിലെ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ പ്രഗത്ഭ സംവിധായകൻ അയ്യ (സമുദ്രക്കനി) യുമായി മുടങ്ങിപ്പോയ ചിത്രം വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നു.

Kaantha' movie ending explained: Who murdered Kumari?

തുടർച്ചയായ 10 ഹിറ്റ് ചിത്രങ്ങളുമായി സൂപ്പർ താരപദവിയിൽ തിളങ്ങി നിൽക്കുന്ന ടി കെ മഹാദേവനെ (ദുൽഖർ സൽമാൻ ) നായകനാക്കണമെന്നാണ് നിർമ്മാതാവിൻ്റെ ആഗ്രഹം. പുരാണ ചിത്രങ്ങളിൽ ദൈവിക വേഷങ്ങളിൽ അഭിനയിച്ച സുപ്പർ താരം മഹാദേവൻ്റെ വിശേഷണം ‘നടിപ്പ് ചക്രവർത്തി’ എന്നാണ്.

പാവപ്പെട്ട തെരുക്കൂത്ത് കലാകാരനായിരുന്ന തിരുച്ചെന്തൂർ കാളിദാസ്, മഹാദേവനെ സൂപ്പർ താരപദവിയിലേക്ക് കൈപിടിച്ചുയർത്തിയ സംവിധായകനാണ് അയ്യ. താരപദവി കൈ വന്നതോടെ മഹാദേവൻ അഹങ്കാരിയായി മാറിയെന്നാണ് അയ്യയുടെ വിശ്വാസം.വധശ്രമത്തിനുളള കള്ളക്കേസിൽ മഹാദേവനെ കുടുക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത ശത്രുതയിലാണ്.

തമിഴിലെ ആദ്യ ഹൊറർ മൂവി പുറത്തിറക്കാനായിരുന്നു നിർമ്മാതാവിൻ്റെ ആഗ്രഹം. മുടങ്ങിപ്പോയ ആ സിനിമ അയ്യയുടെയും സ്വപ്ന സിനിമയായിരുന്നു. നിർമ്മാതാവിൻ്റെ സമ്മർദ്ദത്തിനു വഴങ്ങി മഹാദേവനെ നായകാനായി നിശ്ചയിക്കുന്നു. ചിത്രത്തിൻ്റെ ലൈറ്റിംഗ്, ക്യാമറ ആംഗിളുകൾ, ഇൻഡോർ സെറ്റുകൾ, ക്ലൈമാക്സ് എല്ലാം താൻ പറയുന്നതു പോലെയായിരിക്കണമെന്ന് മഹാദേവന് നിർബ്ബന്ധമാണ്.

ചിത്രത്തിന് സംവിധായകൻ നൽകിയ ശാന്ത എന്ന പേര് അയാൾ ആദ്യം തന്നെ വെട്ടി മാറ്റി കാന്തയെന്ന് തിരുത്തുന്നു.ഇരുവറിൽ മിടുക്കനായ എഴുത്തുകാരൻ തമിഴ്ശെൽവൻ (പ്രകാശ് രാജ് ) തനിക്ക് സഹോദര തുല്യനായ നടൻ ആനന്ദൻ (മോഹൻ ലാൽ )പ്രശസ്തിയിൽ തന്നെ മറി കടക്കുന്നതാണ് ഇരുവർക്കും ഇടയിൽ ഈഗോ ക്ലാഷ് ഉടലെടുക്കാനുള്ള കാരണം.

Kaantha Movie Review: Dulquer Salmaan Shines & Bhagyashri Borse Is The Find  Of Tamil Cinema, But The Film Loses Charm Post Interval! - IMDb

കാന്തയിൽ സൂപ്പർ താരപദവി മഹാദേവനെ അഹങ്കാരിയാക്കിയെന്നാണ് ഗുരുസ്ഥാനീയയനായ അയ്യയുടെ സംശയം. സിനിമ സെറ്റിൽ ഇരുവർക്കും ഇടയിൽ നേരിട്ട് സംസാരം ഇല്ല. സംവിധാന സഹായി ബാബുവാണ് (ബിജേഷ് നാഗേഷ് ) സെറ്റിൽ ഇവർക്കിടയിലെ ഇടനിലക്കാരൻ.

ബർമ്മയിൽ നിന്നും ബോട്ടിൽ ഒളിച്ചെത്തിയ കുമാരിയാണ് ( ഭാഗ്യശ്രീ ബോർസെ) കാന്തയിലെ നായിക.കലയ്ക്ക് വേണ്ടി ജനിച്ചവൾ എന്നാണ് അയ്യ അവളെ വിശേഷിപ്പിക്കുന്നത്. മഹാദേവനെ പോലെ അനാഥ ബാല്യത്തിൻ്റെ കഥ കുമാരിയ്ക്കുമുണ്ട്.ഇരുവറിലെ സൂപ്പർ സ്റ്റാർ ആനന്ദനെ പോലെ പുറത്ത് വെള്ള വേഷ്ടിയിലും ഷർട്ടിലും പ്രത്യക്ഷപ്പെടുന്ന മഹാദേവൻ വിവാഹിതനാണ്

.മദ്രാസിലെ ‘മീഡിയ കിങാണ് ‘ ഭാര്യാപിതാവ്.കാന്തയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ അണിയറയിൽ പല നാടകങ്ങളും അരങ്ങേറുന്നു. ചിത്രത്തിലെ നിർണ്ണായക കഥാപാത്രം വെടിയേറ്റ് മരിക്കുന്നതോടെയാണ് ആദ്യ പകുതി അവസാനിക്കുന്നത്.

സംവിധായകനും അയാൾ കണ്ടെത്തി വളർത്തിക്കൊണ്ടു വന്ന നടനും തമ്മിലുള്ള പൊട്ടിത്തെറിക്കുന്ന ഈഗോ ക്ലാഷുകളാണ് ഒന്നാം പകുതിയെ ഉദ്വേഗഭരിതമാക്കുന്നത്. രണ്ടാം പകുതി സിനിമക്കുള്ളിലെ സിനിമയ്ക്കും പ്രണയത്തിനും വഞ്ചനക്കും കുറ്റകൃത്യത്തിനും കുറ്റാന്വേഷണത്തിനുമെല്ലാം വഴി മാറുന്നു.

സൂത്രശാലിയായ അന്വേഷണ ഉദ്യോഗസ്ഥൻ ‘ഫീനിക്സ് ‘ ദേവരാജായി എത്തുന്നത് ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ റാണ ദഗുബാട്ടിയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ അന്വേഷണം ഒരു സാധാരണ ത്രില്ലർ പോലെയല്ല മുന്നോട്ട് പോകുന്നത്, അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലൂടെ സസ്പെൻസ് കെട്ടിപ്പടുക്കാൻ ഏറെ സമയമെടുക്കുന്നു.

ആരാണ് യഥാർത്ഥ കുറ്റവാളി?സംവിധായകൻ, നിർമ്മാതാവ്, സൂപ്പർ താരം, അയാളുടെ ഭാര്യ ,കുടുംബം, ഡ്രൈവർ,സഹായികൾ, അണിയറ പ്രവർത്തകർ തുടങ്ങിയവരെല്ലാം സംശയത്തിൻ്റെ നിഴലിലാണ്.കഥ ഏറെക്കുറെ പ്രവചനീയമാണെങ്കിലും ക്ലൈമാക്സ് അപ്രതീക്ഷിതമാണ്.

Kaantha (2025) - News - IMDb

പക്ഷെ, ക്ഷമയോടെ അവസാനം വരെ കാത്തിരിക്കേണ്ടി വരും. പാൻ ഇന്ത്യൻ നടനായി മാറിക്കഴിഞ്ഞ ദുൽഖർ ഏത് ഭാഷയിൽ അഭിനയിച്ചാലും ആ ഭാഷയിലെ സ്വന്തം നടനാന്നെന്ന് തോന്നിപ്പിക്കുന്നതാണ് താരത്തിൻ്റെ വിജയം. വ്യത്യസ്തമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലുള്ള ദുൽഖറിൻ്റെ മിടുക്ക് അഭിനന്ദനീയമാണ്.

ക്യാമറയ്ക്ക് മുന്നിൽ ആദ്യകാല ‘നടിപ്പ് ചക്രവർത്തി’യുടെ അതിനാടകീയമായ അഭിനയവും ക്യാമറയ്ക്ക് പുറത്ത് ആൾക്കൂട്ടത്തെ കയ്യിലെടുക്കുന്ന മഹാദേവൻ എന്ന സൂപ്പർ താരത്തിൻ്റെ അഭിനയവും ദുൽഖർ വിസ്മയകരമായി അവതരിപ്പിച്ചു.തികച്ചും സത്യസന്ധവും ആത്മാർത്ഥവും വ്യക്തിപരവുമായ ഇത്തരം പ്രകടനങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് സ്ക്രീനിൽ കാണാൻ സാധിക്കുന്നത്.

ഇതു വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അഭിനയവുമായി ഭാഗ്യശ്രീ ബോർസെയും അത്ഭുതപ്പെടുത്തുന്നു.ഈഗോ ക്ലാഷിൻ്റെ മറുവശത്ത് നിൽക്കുന്ന അയ്യാ എന്ന സംവിധായകൻ്റെ വേഷം സമുദ്രക്കനി ഭദ്രമാക്കി. കൗശലക്കാരൻ ഇൻസ്പെക്ടർ ദേവരാജിനെ റാണാ ദഗുബാട്ടി രസകരമായി അവതരിപ്പിച്ചു.

ഗായത്രി ശങ്കർ, വയ്യാപുരി, നിഴൽകൾ രവി, ആടുകളം നരേൻ, ഭഗവതി പെരുമാൾ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഉന്നത നിലവാരം പുലർത്തുന്നതാണ് ചിത്രത്തിൻ്റെ സാങ്കേതിക വിഭാഗം. ഛായാഗ്രഹണം, സംഗീതം, പശ്ചാത്തല സംഗീതം എന്നിവ വളരെ മികച്ചതാണ്. പഴയകാല പശ്ചാത്തലം ഏറിയ പങ്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്ന വെല്ലുവിളി ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ് വിജയകരമായി ഏറ്റെടുത്തിട്ടുണ്ട്.

ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിൻ്റെ വൈകാരിക തലങ്ങളോട് ചേർന്നു പോകുന്നതാണ്. ത്സാനു ചാന്ദർ ഗാനങ്ങൾക്കു നൽകിയ സംഗീതവും മികച്ചതാണ്.ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസും റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ‘കാന്ത’ നിർമിച്ചത്.

Kaantha: MK Thyagaraja Bhagavathar's Grandson Seeks Stay On Release Of  Dulquer Salmaan Starrer Over 'Defamatory' Portrayal Of 'First Superstar Of Tamil  Cinema' | Republic World

————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News