പാട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് ബി ജെ പി നയിക്കുന്ന എൻ ഡി എ കുതിക്കുന്നു.
ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്.കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുന്നു.
തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് മുന്നേറുകയാണ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടക്കുകയാണ് ഭരണകക്ഷി.
ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ ഘട്ടത്തില്‍ വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് തുടക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എന്‍ഡിഎ നിലവില്‍ 120-ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ മഹാസഖ്യം 50 ഓളം സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളൂ. അതേസമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 150 ഓളം സീറ്റുകളില്‍ മുന്നേറുന്നുണ്ട്. മഹാസഖ്യ 60 ഓളം സീറ്റുകളിലും. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. വിജയിച്ചാൽ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.പട്നയിൽ ലഡ്ഡുവിനും വമ്പിച്ച വിരുന്നിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിങ് കല്ലു ആണ് 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിയത്. 5 ലക്ഷം രസഗുള്ളയും ഓർഡർ ചെയ്തതായാണ് വിവരം. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കുന്നതെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രകടമവുന്നത്.
ഇത്തവണയും എൻഡിഎ ജയിക്കുമെന്നും വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ഇതോടൊപ്പം അനന്ത് സിങ്ങിൻ്റെ കുടുംബാംഗങ്ങൾ പട്നയിൽ 50,000 പേർക്ക് സദ്യ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.































