രാജ്യസഭ: സി പി ഐ – കേരള കോൺഗ്രസ് തർക്കം തുടരുന്നു

കൊച്ചി : ഇടതുമുന്നണിയിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീററുകളിൽ ഒന്ന് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മാററമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീററു വേണമെങ്കിലും അതിൻ്റെ പേരിൽ ഇടതു മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയർമാർ ജോസ് കെ.മാണി. ഒഴിവ് വരുന്ന രണ്ട് സീററിൽ ഒരെണ്ണം സി പി എം എടുക്കാനാണ് സാധ്യത. രണ്ടാം സീററിൻ്റെ കാര്യത്തിലാണ് തർക്കം.

പത്രികാ സമർപ്പണത്തിനുള്ള സമയമായിട്ടും സീറ്റ് ധാരണയിൽ ഇടതു പാർട്ടികൾക്കിടയിൽ സമവായം ആയിട്ടില്ല. കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതിന് പിന്നാലെ കേരളാ കോൺഗ്രസും ആവശ്യം കടുപ്പിച്ചത്.

സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലും ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന സിപിഎമ്മിന്റെ ആശങ്ക സിപിഐ മുഖവിലക്കെടുത്തില്ല.

വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല.സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ മതിയാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപി​ഗഐഎം ആവശ്യപ്പെട്ടു. എന്നാൽ സിപിഐ ഉറച്ച നിലപാടിലാണ്.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്.
ജയവും പരാജയവും നോക്കി മുന്നണി മാറാനില്ല. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എല്‍ഡിഎഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത് . ആ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചു നിൽക്കും .

ബിജെപിയോ മറ്റേതെങ്കിലും മുന്നണിയോ ഇത് വരെ സമീപിച്ചിട്ടില്ല .ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉണ്ടായ തോൽവി ചർച്ച ചെയ്തിട്ടില്ല. രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിപിഎം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട് . രാജ്യസഭാ സീറ്റ് എന്നാല്‍ രാജ്യസഭാ സീറ്റ് തന്നെയാണെന്നും പകരം മറ്റൊരു പദവി എന്ന ചര്‍ച്ച ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ജോസ് കെ.മാണി പറഞ്ഞു.

അതേസമയം,ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസിനായാണ് സിപിഎം വാദിച്ചത്. വിട്ടുവീഴ്ചയില്ലെന്ന് സിപിഐ. മുന്നണിയുടെ കെട്ടുറപ്പിനായി സഹകരിക്കണമെന്ന് സിപിഐയോട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം. കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് ആശങ്കയുണ്ടെന്നും സിപിഎം. എന്നാല്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.