കൊച്ചി : സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് മുസ്‌ലിം പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടത് വലിയ വിവാദമാകുന്നു.
പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശമാണ്. അതാണ് ഇസ്‌ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു.
ഇതിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ റോജി എം ജോൺ, ബിന്ദു കൃഷ്ണ, മുൻ മന്ത്രി പി.കെ.ശ്രീമതി തുടങ്ങിയവർ രംഗത്ത് വന്നെങ്കിലും മുസ്ലിം ലീഗ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ എസ് സി മുൻ ചെയർമാനും, ബി ജെ പി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിലിട്ട കുറിപ്പ് ശ്രദ്ധേയമാവുന്നു.
കുറിപ്പിൻ്റെ പൂർണരൂപം താഴെ :
സ്ത്രീകൾ അരങ്ങിൽ ആടരുത് എന്നു കാന്തപുരം വിലക്കിയിരിക്കുന്നു. സ്ത്രീകൾ പുരുഷന് വഴങ്ങി ജീവിക്കണം എന്നാണ് കാന്തപുരം വിശ്വസിക്കുന്നത്. അരങ്ങിൽ ആടാനുള്ള അവകാശം സ്ത്രീകൾക്കില്ല എന്നും അദ്ദേഹം വിശ്വസിക്കുന്നു.
സ്ത്രീ പുരുഷ സമത്വത്തിലും അദ്ദേഹം വിശ്വസിക്കുന്നില്ല. സ്ത്രീകൾക്ക് മക്കളെ പ്രസവിക്കാനും അവരെ വളർത്താനും വീട്ടുജോലി ചെയ്ത് കുടുംബം നോക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം കരുതുന്നു. അത് മറന്നു കൊണ്ട് അരങ്ങിൽ അണിനിരക്കാൻ സ്ത്രീകൾ ശ്രമിക്കരുത്.
സ്ത്രീകളുടെ മാന്യത സംരക്ഷിക്കാനുള്ള മാഗ്ഗമാണത്. അതുകൊണ്ട് സ്ത്രീകൾ അരങ്ങിൽ നിന്നും അടുക്കളയിലേക്ക് മടങ്ങണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അടുക്കളയിൽ നിന്നും സ്ത്രീകളെ അരങ്ങിൽ എത്തിക്കാൻ നടത്തിയ പരിശ്രമങ്ങൾ കേരളത്തിലെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമാണ്.
ചരിത്രത്തെ പിറകോട്ടു നടത്താനാണ് കാന്തപുരം ശ്രമിക്കുന്നത് എന്നും കരുതാവുന്നതാണ്. സ്ത്രീകളെക്കുറിച്ച് കാന്തപുരം നടത്തിയ വിധി വാക്യങ്ങൾ അധിക്ഷേപാർഹമാണ്; ഭരണഘടന വിരുദ്ധമാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് ഖുർആൻ വാക്യങ്ങളുടെ സാരാംശം മാത്രമാണ് എന്ന കാര്യവും ഓർക്കണം. ഇക്കാര്യം വിസ്മരിച്ചുകൊണ്ട് കാന്തപുരത്തെ മാത്രം ക്രൂശിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.
കാന്തപുരം അല്ലാഹുവിലും അന്ത്യപ്രവാചകനിലും അന്ത്യവിധി ദിനത്തിലും ഖുർആനിലും വിശ്വസിച്ചു ജീവിക്കുന്ന മുസൽമാൻ ആണ്. ഇങ്ങനെ വിശ്വസിക്കുന്ന ഏതൊരു മുസൽമാനും ചെയ്യേണ്ട കാര്യമാണ് കാന്തപുരം ചെയ്തത്. അള്ളാഹുവിൻ്റെ അരുളപ്പാടുകളാണ് ഖുർആനിൽ സമാഹരിച്ചിരിക്കുന്നത് എന്ന് ഓരോ മുസ്ലിമും വിശ്വസിക്കണം.
അതുകൊണ്ട് ഖുർആനിൽ തിരുത്തു വരുത്താൻ അള്ളാഹുവിനല്ലാതെ മനുഷ്യർക്ക് അധികാരമില്ല. വള്ളിപുള്ളി വിസർഗ വ്യത്യാസമില്ലാതെ ഖുർ ആൻ വാക്യങ്ങളെ അപ്പാടെ വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ് ഏതൊരു മുസൽമാൻ്റെയും പ്രാഥമിക കടമ. കാന്തപുരം ഈ കടമ നിറവേറ്റിയ മുസ്ലിമാണ്. മാത്രമല്ല, അദ്ദേഹം ഖുർആൻ പണ്ഡിതനായ മതപുരോഹിതനുമാണ്. അതുകൊണ്ട് ഖുർആൻ സന്ദേശങ്ങൾ മുസ്ലിം സ്ത്രീകളെ അറിയിക്കാനുള്ള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്.
പൊതുവേദികളിൽ സ്ത്രീകൾ എങ്ങിനെ പെരുമാറണം എന്ന നിർദ്ദേശം ഖുറാനിലെ സൂറ 24ലെ 31ാം വാക്യത്തിൽ ഇങ്ങിനെ വിശദീകരിച്ചിരിക്കുന്നു:
(1) സ്ത്രീകൾ ദൃഷ്ടി താഴ്ത്തി നടക്കണം. ആരേയും( പുരുഷമാരെ) ദീർഘനേരം നോക്കി നിൽക്കരുത്. അവരുടെ മാന്യത കാത്തുസൂക്ഷിക്കാൻ ഉള്ള മാർഗ്ഗമാണത്.
(2) സ്ത്രീകൾ അവരുടെ സൗന്ദര്യവും ആഭരണങ്ങളും പ്രദർശിപ്പിക്കരുത്.
(3) അവരുടെ മുഖവും മാറിടങ്ങളും മൂടുപടമിട്ട് മറച്ചിരിക്കണം.
(4) ആരുടെ മുന്നിൽ അവരുടെ സൗന്ദര്യവും ആഭരണങ്ങളും മുഖവും മാറിടവുമെല്ലാം കാണിക്കാമെന്നതിന് 12 പേരുടെ പട്ടിക നൽകിയിരിക്കുന്നു. ഈ പട്ടികയിൽ പിതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, ആൺമക്കൾ, സഹോദരന്മാർ, സഹോദര പുത്രർ തുടങ്ങി ലൈംഗിക വികാരം തോന്നാത്ത കുട്ടികൾ വരെ ഉൾപ്പെടും. അവരുടെ മുന്നിലല്ലാതെ പരപുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടരുത്.
(5) നടക്കുമ്പോൾ പതിഞ്ഞ കാലടി വെച്ചു നടക്കണം. കാരണം, ഉറച്ച കാലടി ശബ്ദം സ്ത്രീകൾ മറച്ചുവെച്ചിരിക്കുന്ന ആഭരണങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കും. (സ്ത്രീ ശരീരത്തെ അടിമുടി മൂടുന്ന പർദ്ദയിട്ട് മറക്കുന്നതിന്റെ കാരണവും ഇതു തന്നെ) സ്ത്രീ സുരക്ഷയെ കുറിച്ച് വേറെയും വാക്യങ്ങൾ ഖുർആനിലുണ്ട്.
ഉദാഹരണത്തിന് സൂറ രണ്ട് വാക്യം 223:
സ്ത്രീകൾ പുരുഷന്മാരുടെ കൃഷിയിടങ്ങളാണ്. പുരുഷന്മാർക്ക് അവർ ആഗ്രഹിക്കുംപടി അവിടെ ചെന്ന് കൃഷിയിറക്കാൻ സ്വാതന്ത്ര്യമുണ്ട്.
ഇത്രയും സ്ത്രീ സ്വാതന്ത്ര്യം മാത്രമേ ഖുർആനിൽ , സ്ത്രീകൾക്ക്, പരമ കാരുണികനായ അല്ലാഹു നൽകിയിട്ടുള്ളു.
അതിൽ കവിഞ്ഞ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതു പോലും അല്ലാഹുവിനെ ധിക്കരിക്കലാണ്. അല്ലാഹുവിനെ ധിക്കരിക്കുന്നവർക്ക് ഖുർആൻ വധശിക്ഷ വിധിക്കുന്നു. ഒരു മുസ്ലീമിനും അല്ലാഹുവിനെ ധിക്കരിക്കാൻ അവകാശമില്ല. അല്ലാഹുവിന്റെ അടിമയായി ജീവിക്കുന്ന ഏതു മുസ്ലീമും പറയാവുന്ന കാര്യം മാത്രമേ കാന്തപുരം പറഞ്ഞിട്ടുള്ളു.
കാന്തപുരം പറഞ്ഞത് ഭരണഘടനാ വിരുദ്ധമാണ്, അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നു നിങ്ങൾ കരുതുന്നുണ്ട് എങ്കിൽ അതിന് ഉത്തരവാദി കാന്തപുരം മാത്രമല്ല എന്ന സത്യം നിങ്ങൾ കാണാതിരിക്കരുത്.
കാരണം, അങ്ങിനെ വിധിക്കുന്നത് കാന്തപുരമല്ല അല്ലാഹുവാണ്. അല്ലാഹുവിൻ്റെ ആജ്ഞ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരാളെ നിങ്ങൾ വിമർശിക്കുമ്പോൾ വിമർശിക്കപ്പെടുന്നത് കാന്തപുരം മാത്രമല്ല അല്ലാഹുവാണെന്നും മറക്കരുത്.
ഇക്കാര്യം നിശ്ചയമുള്ളതു കൊണ്ടാണ് മുസ്ലിം ലീഗിൻ്റെ മാത്രമല്ല ഇതര രാഷ്ട്രീയകക്ഷികളുടേയും നേതാക്കൾ മൗനം പാലിക്കുന്നത്. നാല് കെട്ടുന്നതിനേയും നാലിനേയും മുത്തലാഖ് ചൊല്ലി പെരുവഴിയിൽ എറിയുന്നതിനേയും ന്യായീകരിച്ചവർക്ക്, മൊഴി ചൊല്ലപ്പെട്ടവർക്ക് ജീവനാംശം നൽകരുത് എന്ന് വിലക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവർക്ക് കാന്തപുരത്തെ എങ്ങിനെ വിമർശിക്കാൻ കഴിയും ?
സ്വാഭാവികമായും കോൺഗ്രസ്സിനും മുസ്ലീം ലീഗിനും കാന്തപുരത്തെ വിമർശിക്കാനുള്ള ധാർമ്മികമായ വകാശമില്ലെന്ന കാര്യം മറക്കരുത്. എന്നാൽ, ഭരണഘടനയെ തൊട്ട് സത്യം ചെയ്തു മന്ത്രിമാരായവർ ഭരണഘടനാ ലംഘനം കാണുമ്പോൾ അതിനെ തടയാതിരിക്കുന്നത് കുറ്റകരമാണ്.
അതുകൊണ്ട് കേരള നിയമസഭയിലെ എം എൽ എ മാരും മന്ത്രിമാരും ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കണം. അതായത്, സ്ത്രീ പുരുഷ സമത്വം ഉറപ്പു വരുത്തുന്ന ഭരണഘടനയെയാണോ സ്ത്രീ പുരുഷ തുല്യത നിരാകരിക്കുന്ന ഖുർആൻ വ്യവസ്ഥയെയാണോ അവർ അംഗീകരിക്കുന്നത് എന്ന് അവർ പരസ്യമായി പറയണം































