മുംബൈ : ബലാൽസംഗക്കേസിൽ ജയിലിൽ കഴിയുന്ന നാസിക്കിലെ ‘ആൾദൈവം’ അശോക് ഖരത്തിന്‍റെ അടുത്ത അനുയായി ജിതേന്ദ്ര ഷെൽക്കെ (55), ഭാര്യ അനുരാധ (50) എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ട്രക്കിൽ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ജിതേന്ദ്ര ഷെൽക്കെ , അനുരാധ എന്നിവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പതിനാലുകാരനായ മകൻ ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

ഖരാത്തുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രുപാലി ചക്കങ്കർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ഈ അപകടം മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് കുടിയാണ് തുടക്കമിട്ടിരിക്കുന്നത്. ഖരത്തിന്റെ അടുത്ത അനുയായിയായിരുന്നു ജിതേന്ദ്ര ഷെൽക്കെ. ഖരത്തിന്‍റെ ബിസിനസ് പങ്കാളിയും ‘ആൾദൈവം’ സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്‍റെ വൈസ് പ്രസിഡണ്ടുമായിരുന്നു ഷെൽക്കെ.
അടുത്തിടെ നാസിക്കിലെ ടിസിഎസ് ഓഫീസിൽ ഉയർന്നുവന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണം അശോക് ഖരത്തിന്‍റെ അറസ്റ്റിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്ന് കുറ്റാരോപിതയായ നിദ ഖാന്‍റെ പിതാവ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് അടുത്ത അനുയായിയുടെ അപകട മരണം.
ഇതോടെ കേസിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജിതേന്ദ്ര ഷെൽക്കെയുടെ കുടുംബത്തിനുണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്നും ഖരത്തിന്‍റെ മറ്റ് ദുഷ്‌കൃത്യങ്ങൾ പുറത്തുവരാതിരിക്കാൻ അപകടം ആസൂത്രണം ചെയ്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ പറഞ്ഞു.
3 വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18നാണു മഹാരാഷ്ട്ര പോലീസ് ഖരാത്തിനെ അറസ്റ്റ് ചെയ്തത്. അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിയിച്ചത്.

അശോക് ഖരാത്തില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. പ്രാര്‍ഥിക്കാനും ജ്യോതിഷപരമായ ഉപദേശം തേടിയും എത്തിയിരുന്ന സ്ത്രീകളെ വശത്താക്കിയും ഭര്‍ത്താവിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണ് അതിക്രമത്തിനിരയാക്കിയിരുന്നത്.
ഭാര്യ 7 മാസം ഗര്‍ഭിണിയായിരിക്കെ ഖരാത്ത് പീഡിപ്പിച്ചതായി മുന്‍ ജീവനക്കാരനും പരാതി നല്‍കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെപ്പെരെ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവ ഒളിക്യാമറ വച്ച് പകര്‍ത്തിയിട്ടുണ്ടെന്നുമാണ് ഖരാത്തിനെതിരെയുള്ള ആരോപണം.






























