ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലും ഇറാനും അത് ലംഘിച്ചു. ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകൾ തൊടുത്തുവിട്ടു.
താൻ മധ്യസ്ഥനായി പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ചതിന് ട്രംപ്, ഇരുരാജ്യങ്ങളെയും കുറ്റപ്പെടുത്തി. തെൽ അവീവിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ വന്നതിന് മറുപടിയായി ടെഹ്‌റാനെ ആക്രമിക്കരുതെന്നും വിമാനങ്ങൾ തിരിച്ചുവിളിക്കണമെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കരാറിന് സമ്മതിച്ചതിന് തൊട്ടുപിന്നാലെ ഒരു രാജ്യം, കക്ഷി “വെടിനിർത്തൽ ലംഘിച്ചു” എന്ന് ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് ട്രംപ്, പറഞ്ഞു.
“അവർ വെടിനിർത്തൽ ലംഘിക്കേണ്ടിയിരുന്നില്ല. ഒരു റോക്കറ്റ് ഒരിടത്തും പതിച്ചില്ലെങ്കിലും ഇപ്പോൾ ഇസ്രായേൽ, ഇറാനെ ആക്രമിക്കാൻപോകുകയാണ്,” അദ്ദേഹം അറിയിച്ചു.
ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പോകുന്നില്ല.എല്ലാ വിമാനങ്ങളും മടങ്ങും, ഇറാനിലേക്ക് സൗഹൃദപരമായ ഒരു ‘വിമാന അഭിവാദ്യം’ ചെയ്തുകൊണ്ട്. ആർക്കും പരിക്കേൽക്കില്ല, വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ട്!
ദോഹയ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെക്കുറിച്ച് ഇറാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇത് ആളപായം ഇല്ലാതാക്കാൻ സഹായിച്ചുവെന്നും ട്രംപ് പരിഹസിച്ചു.