തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.ആദ്യ മന്ത്രിസഭയോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കും. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമായിട്ടാണ് നിലവിൽ വരുന്നത്.സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണം.വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ട്.
ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കും പുനഃപരിശോധിക്കും.
ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 മുതൽ നിയമസഭ സമ്മേളനം ആരംഭിക്കും. 21നായിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29 ന് നയപ്രഖ്യാപനം. പ്രോസിക്യൂഷന്‍ ആയി ടി.അസഫലിയെ നിയമിച്ചു ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും ടി അസഫലിയെ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.
ആലപ്പുഴയിൽ, മുൻ മുഖ്യമന്ത്രിക്ക് കരിക്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദ്ദിച്ച കേസ് കോടതി നിർദേശ പ്രകാരം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്നും സതീശൻ വ്യക്തമാക്കി.































