March 8, 2026 2:23 am

ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഭീകരർ നീക്കം നടത്തി ?

ന്യൂഡൽഹി: ഇസ്രായേലിന് എതിരെ ഹമാസ് ചെയ്യുന്നതു പോലെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഇസ്ലാമിക ഭീകര സംഘം ആസൂത്രണം ചെയ്തിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) കണ്ടെത്തി

ജമ്മു കശ്മീർ സ്വദേശിയും ആക്രമണക്കേസിലെ പ്രതിയുമായ ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാനിയുടെ അറസ്റ്റിനു പിന്നാലെയാണ് ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

ഡൽഹിയിൽ ആക്രമണം നടത്തുന്നതിനു മുൻപ് 2023 ഒക്റ്റോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയതിനു സമാനമായ ആക്രമണം ഡൽഹിയിൽ നടത്താനായിരുന്നു ഭീകരരുടെ ശ്രമം.

തിരക്കേറിയ പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തി പരമാവധി പേരെ ഇരകളാക്കാനായിരുന്നു ആദ്യ പദ്ധതി. ഹമാസ് അടക്കമുള്ള സംഘങ്ങൾ ഇതേ മാതൃകയാണ് പിന്തുടർന്നു വരുന്നത്.

ഡൽഹിയിൽ സ്ഫോടനം നടത്തിയ സംഘത്തിന് സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നത് ഡാനിഷ് ആയിരുന്നുവെന്നാണ് മനസ്സിലായിരിക്കുന്നത്.

ഡ്രോണുകൾ ആക്രമണത്തിന് യോജ്യമാം വിധം മാററിയെടുക്കുന്നതിനായിരുനു delശ്രമം. വലിയ ബാറ്ററികൾ ഘടിപ്പിച്ച് ഭാരമേറിയ ബോംബുകളുമായി പറക്കാനാകുന്ന വിധം ശക്തമായ ഡ്രോണുകൾ ഉണ്ടാക്കാൻ ഡാനിഷ് ശ്രമിച്ചിരുന്നു. ചെറിയ സായുധ ഡ്രോണുകൾ ഉണ്ടാക്കി ഡാനിഷിന് പരിചയമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സ്ഫോടനം നടത്തിയ ഉമർ നബിയുടെ അടുത്ത സഹായിയായ ആമിർ റാഷിദ് അലിയെ എൻഐഇ അറസ്റ്റു ചെയ്തിരുന്നു. ആമിറിന്റെ പേരിലായിരുന്നു ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയത്. സ്ഫോടനത്തിനായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായാണ് ആമീർ ഡൽഹിയിൽ എത്തിയതെന്നും എൻഐഇ കണ്ടെത്തിയിരുന്നു.

സ്ഫോടന കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ നീക്കം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News