April 23, 2026 8:52 am

ഇറാനിലെ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമെന്ന് ട്രംപ്

വാഷിംഗ്ടൺ: സൈനിക നീക്കങ്ങളും നയതന്ത്ര ചർച്ചകളും തുടരുകയാണെങ്കിലും ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്ന് അമേരിക്കയുടെ പ്രസിഡണ്ട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ഇറാൻ്റെ ആണവ ശേഷി പൂർണ്ണമായും തകർന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ അമേരിക്ക പിന്മാറുമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഇറാനുമായി ഒരു കരാറിൽ എത്തുന്നത് പിന്മാറ്റത്തിന് മാനദണ്ഡമല്ല.

ഇറാൻ്റെ ആക്രമണ ശേഷി ഇല്ലാതാക്കുന്നതിനായി നിലവിൽ കടുത്ത സൈനിക നടപടിയാണ് സ്വീകരിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അവരെ പൂർണ്ണമായും തകർത്തെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇനി അധികം ജോലികൾ ബാക്കിയില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.

ഇതിനിടെ, ഇനി തങ്ങളെ ആക്രമിക്കുകയാണെങ്കിൽ അമേരിക്കയ്ക്ക് പങ്കാളിത്തമുള്ള സാങ്കേതിക സ്ഥാപങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മൈക്രോസോഫ്റ്റ്, ​ഗൂ​ഗിൾ, ആപ്പിൾ, ഇൻ്റൽ, ഐബിഎം, ടെസ്ല, ബോയിം​ഗ് ആപ്പുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി.ഏപ്രിൽ ഒന്ന് മുതൽ ഇറാനെതിരെയുള്ള ഓരോ ആക്രമണങ്ങൾക്കും യുഎസ് വലിയ വില നൽകേണ്ടിവരുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്.

ഇറാനിലെ ഓരോ കൊലപാതകത്തിനും പകരമായി ഓരോ കമ്പനികൾ തകർക്കും. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ കമ്പനിവിട്ട് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിലെ 18 കമ്പനികളെ നിരീക്ഷിച്ചുവരികയാണ് ഇറാൻ.

അതേസമയം, ആഗോള തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് വിലവർദ്ധിപ്പിച്ചു.19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്.

കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണിത്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന.

പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വില പുനർനിർണ്ണയിക്കുന്നത്. ഹോട്ടലുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ എൽപിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്.

വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം എൽപിജി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News