ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കുമോ ? ഇല്ലെന്നാണ് ആർടിഫിഷ്യൽ ഇൻ്റലിജൻസ് ചാററ്ബോട്ട് ആയ ചാററ് ജിപിടി പ്രവചിക്കുന്നത്.
ഏഴോളം യുദ്ധങ്ങൾ അവസാനിപ്പിച്ചതിനാൽ തനിക്ക് 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കണമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെന്നുണ്ട്. ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഈ അവാർഡ് ലഭിക്കാൻ അദ്ദേഹത്തിന് 5% മുതൽ 8% വരെ മാത്രമേ സാധ്യതയുള്ളൂവെന്ന് ചാററ് ജിപിടി പറയുന്നു.
മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, സമാധാന നിർമ്മാണം എന്നിവയ്ക്കായി പ്രവർത്തിക്കുന്നതുപോലെയുള്ള മറ്റൊരു രാഷ്ട്രീയ നേതാവിനോ സംഘടനയ്‌ക്കോ ഈ പുരസ്കാരം ലഭിക്കാൻ സാധ്യതയുണ്ടെന്നും അത് കൂട്ടിച്ചേർത്തു.
ഇവർക്ക് 2025-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാൻ 65% മുതൽ 70% വരെ സാധ്യതയുണ്ടെന്നാണ് ചാററ് ജിപിടിയുടെ കണക്കുകൂട്ടൽ. ഒരു മനുഷ്യാവകശ സംഘടനയ്‌ക്കോ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്‌ക്കോ അവാർഡ് ലഭിക്കാൻ 20% സാധ്യതയുണ്ടെന്നും അത് പറയുന്നു.
2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിക്കാൻ സാധ്യതയുള്ളതെന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ അത് ഇങ്ങനെ മറുപടി നൽകി: “മനുഷ്യാവകാശ പ്രവർത്തകർക്കോ, ജനാധിപത്യ അനുകൂല ഗ്രൂപ്പുകൾക്കോ, അല്ലെങ്കിൽ ഉക്രെയ്ൻ, ഗാസ, മാധ്യമ സ്വാതന്ത്ര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനകൾക്കോ 2025-ലെ നോബൽ സമ്മാനം ലഭിക്കാം.” ഭിന്നിപ്പുണ്ടാക്കുന്ന നേതാക്കളെക്കാൾ രാഷ്ട്രീയേതരവും, എല്ലാവരെയും ഒന്നിപ്പിക്കുന്നതുമായ വ്യക്തികൾക്ക് കമ്മിറ്റി മുൻഗണന നൽകുമെന്നും അത് കൂട്ടിച്ചേർത്തു.
ട്രംപിന് നോബൽ സമ്മാനം ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രവചിച്ചുകൊണ്ട്,എ.ഐ. ചാറ്റ്‌ബോട്ട് അതിനുള്ള കാരണങ്ങൾ വിശദീകരിച്ചത് ഇങ്ങനെ:
രാഷ്ട്രീയമായി ചേരിതിരിവുണ്ടാക്കുന്ന വ്യക്തികളുടെ കാര്യത്തിൽ നോബൽ കമ്മിറ്റി ജാഗ്രത പാലിക്കാറുണ്ട്, പ്രത്യേകിച്ചും പരസ്യമായി ഈ ബഹുമതിക്കുവേണ്ടി പ്രചാരണം നടത്തുന്നവരോ,ആഗ്രഹിക്കുന്നവരോ ആണെങ്കിൽ.
ട്രംപിൻ്റെ പല നീക്കങ്ങളും സമ്മാനം പലപ്പോഴും നൽകുന്ന ദീർഘകാല, ബഹുരാഷ്ട്ര സമാധാനത്തിൻ്റെയും സഹകരണത്തിൻ്റെയും ആദർശങ്ങളുമായി പൊരുത്തപ്പെടുന്നതായി കണക്കാക്കപ്പെടുന്നില്ല.
അദ്ദേഹത്തിൻ്റെ ചില നാമനിർദ്ദേശങ്ങൾ സമയപരിധി കാരണം ഈ വർഷം പരിഗണിക്കാൻ യോഗ്യമായേക്കില്ല.തന്നെയല്ല,ചരിത്രകാരന്മാരും വിദഗ്ദ്ധരും അദ്ദേഹത്തിൻ്റെ സാധ്യതകളെക്കുറിച്ച് പരസ്യമായി സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.































