March 10, 2026 2:09 am

‘അധികാരം നിലനിർത്താൻ  കമ്മികളൂം സംഘികളും  ഒരുപോലെ ‘

കൊച്ചി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെപ്പററിയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിളിച്ചുകൂട്ടിയ മാധ്യമ സമ്മേളനത്തെ വിമർശിച്ച്  യു എൻ ഡി പി യിലെ മുൻ സീനിയർ ഉപദേഷ്ടാവ് ജി. പ്രമോദ് കുമാർ ഫേസ്ബുക്കിലിട്ട  കുറിപ്പ് ശ്രദ്ധേയമാവുന്നു.
No photo description available.
അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ:
തെരഞ്ഞെടുപ്പിലൂടെയായാലും അല്ലെങ്കിലും ഒരിക്കൽ അധികാരം പിടിച്ചാൽ സ്വേച്ഛാധിപതികൾ വിട്ടു പോകില്ല. നിയമങ്ങളും ഭരണഘടനയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളും തങ്ങൾക്ക് അനുകൂലമായി മാറ്റി അവർ അധികാരം ഉറപ്പുവരുത്തും. കമ്മികളും സംഘികളും ഇതിൽ ഒരുപോലെ തന്നെയാണ്. അതായത് കേന്ദ്രവും, കേരളവും.

ഉദാഹരണങ്ങൾ നോക്കൂ.

അഡോൾഫ് ഹിറ്റ്ലർ (ജർമ്മനി, 1933–1945): തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയെങ്കിലും ഉടൻ തന്നെ ജനാധിപത്യം തകർത്തു, പ്രതിപക്ഷത്തെ നിരോധിച്ചു.

ജോസഫ് സ്റ്റാലിൻ (സോവിയറ്റ് യൂണിയൻ, 1920–1953): ലെനിൻ ശേഷമുള്ള അധികാരം പിടിച്ചെടുത്തു, എതിരാളികളെ ഇല്ലാതാക്കി, ദശാബ്ദങ്ങളോളം ഏകാധിപത്യവാഴ്ച്ച നടത്തി.

ഫെർഡിനാൻഡ് മാർക്കോസ് (ഫിലിപ്പീൻസ്, 1965–1986): ജനാധിപത്യത്തിൽ വിജയിച്ചെങ്കിലും 1972-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 20 വർഷം അധികാരത്തിൽ പിടിച്ചു നിന്നു.

റോബർട്ട് മുഗാബെ (സിംബാബ്‌വെ, 1980–2017): സ്വാതന്ത്ര്യസമര നായകനായെത്തി, പിന്നീട് 37 വർഷം അധികാരത്തിൽ തുടർന്നു.

വ്ലാദിമിർ പുടിൻ (റഷ്യ, 2000–ഇന്നുവരെ): ആദ്യത്തിൽ തെരഞ്ഞെടുപ്പിലൂടെ എത്തിയെങ്കിലും ഭരണഘടന മാറ്റി, മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തി അധികാരം നിലനിർത്തുന്നു.

ജനപ്രക്ഷോഭം, വിപ്ലവം, അല്ലെങ്കിൽ പുറത്തുനിന്നുള്ള സമ്മർദ്ദം ഇതിൽ ഏതെങ്കിലുമില്ലാതെ ഇവർ ഒഴിഞ്ഞു പോകില്ല. രാഹുൽ ഗാന്ധിക്ക് അതറിയുന്നതു കൊണ്ടാണ് അയാൾ എല്ലാം ജനങ്ങളോട് പറയുന്നത്, ജനമുന്നേറ്റത്തിന് ശ്രമിക്കുന്നത്. അല്ലെങ്കിൽ നാട് നശിച്ച് നാനാവിധമാകും.

ഇന്നത്തെ പത്ര സമ്മേളനം തന്നെയാണ് ഈ അപകടകരമായ പോക്കിനെക്കുറിച്ചുള്ള ഏറ്റവും ഭയപ്പെടുത്തുന്ന സൂചന.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News