ചെന്നൈ: നടി നയൻതാര പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ച് നടൻ ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ഹർജി.ധനുഷിന്റെ ഹർജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി.
അനുമതിയില്ലാതെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹർജിയാണിത്. പത്തു കോടി രൂപയാണ് ധനുഷ്, നഷ്ടപരിഹാര തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, വിഘ്നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഓഫീസ് മുംബൈയിലായതിനാല്‍, ഹർജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ധനുഷ് നല്‍കിയിരുന്നു. ഇതും കോടതി അനുവദിച്ചു. ഇവരണ്ടും തള്ളണമെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ആവശ്യം.
Dhanush, nayanthara,cinema































