ആർ. ഗോപാലകൃഷ്ണൻ
മറ്റു പല ഭാഷകളും എന്ന പോലെ മലയാളവും ‘പഴംഞ്ചൊല്ലു’കളാൽ സമൃദ്ധമാണ്; എന്നാൽ കുറെ ‘പുതുച്ചൊല്ലുകൾ’സംഭാവന ചെയ്ത പ്രതിഭാശാലിയായ സിനിമ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് വിട പറഞ്ഞ ശ്രീനിവാസൻ.

ശ്രീനിവാസന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചപ്പോൾ അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും സംസ്കാരത്തിലേക്കും ഭാഷയിലേക്കും കൂടി സംക്രമിക്കുകയായിരുന്നു.
“പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!”
“ഇപ്പൊ ശരിയാക്കിത്തരാം!”
“എൻ്റെ പ്രിയ സുഹൃത്ത് ചാൾസ് ശോഭരാജിൽ പോലും ഞാനിത്ര ധൈര്യം കണ്ടിട്ടില്ല!”
“അങ്ങനെ പവനായി ശവമായി’
“ഒരു രക്തഹാരം ഇങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്”
“… അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു!”
”ഓ അച്ഛനായിരുന്നോ, ഞാന് കരുതി ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്!”.
“ഭാഗ്യത്തിൻ്റെ സൈറൻ മുഴങ്ങുന്നതു പോലെ തോന്നന്നു….”
“നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞെതെന്താ, വിജയാ?”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ”
“ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല; അതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും അറിയില്ല!”
“ബികോം സിഐഡി, പ്രിഡിഗ്രി സിഐഡി എന്നൊരു വ്യത്യാസമില്ല; നമ്മൾ രണ്ടു പേരും സിഐഡിമാർ തന്നെ!”
“നിനക്കുള്ള മീനവിയൽ എന്തായി എന്തോ?”
“അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ!”
“സാധനം കൈയിലുണ്ടോ?”
“മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, രാജപ്പാ”
“സത്യം പറയാലോ ഒരു മാസം ഒന്ന് തട്ടി മുട്ടി ജീവിക്കാൻ ഒന്നരകോടി രൂപ വേണം”
ഇനിയും ഇത്തരം ‘ശ്രീനിച്ചൊല്ലുകൾ ധാരാളമായി ഉണ്ട്……
————————————————————————————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 289


























