June 5, 2025 12:57 am

കമ്യൂണിസ്ററ് വിരുദ്ധൻ നവ്‌റോക്കി പോളണ്ടിൽ പ്രസിഡണ്ട്

വാഴ്‌സ: പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പ്രതിപക്ഷ സ്ഥാനാര്‍ഥി കരോള്‍ നവ്‌റോക്കി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

50.89 ശതമാനം വോട്ടാണ് നവ്‌റോക്കിക്ക് ലഭിച്ചത്.49.11 ശതമാനം വോട്ടുകള്‍ നേടിയ ലിബറല്‍ വാര്‍സോ മേയര്‍ റാഫല്‍ ട്രാസാസ്‌കോവ്‌സ്‌കിയെയാണ് 42 കാരനായ അദ്ദേഹം പരാജയപ്പെടുത്തിയത്.

കമ്യൂണിസ്ററ് വിരുദ്ധനായ നവ്‌റോക്കി യാഥാസ്ഥിതിക ചരിത്രകാരനും അമച്വര്‍ ബോക്‌സറുമാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആന്‍ഡ്രെജ് ഡുഡയുടെ പി ഐ എസ് പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചത്.

കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചായിരുന്നു ചരിത്രകാരന്‍ എന്ന നിലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍.നവറോക്കിയുടെ വിജയത്തിന് അമേരിക്ക തങ്ങളുടെ സ്വാധീനം പ്രയോഗിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.

Poland's Election: Potential Outcomes and Their Implications

രണ്ടാം ലോകമഹായുദ്ധകാലത്തെ പോളണ്ടിൻ്റെ ചരിത്രവും 1990 വരെയുള്ള കമ്മ്യൂണിസ്റ്റ് കാലഘട്ടവും പഠിക്കുന്ന വാര്‍സോ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമെംബ്രന്‍സ് അദ്ദേഹമാണ് നടത്തുന്നത്.സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

പോളണ്ടിലെ അധികാരം ഭൂരിഭാഗവും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണ്.യുക്രെയ്നിന്റെ സമീപത്തായതിനാല്‍ 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ യുദ്ധം പോളണ്ടിലേക്ക് വ്യാപിക്കുമെന്ന് പോളണ്ടുകാര്‍ക്ക് ആശങ്കയുണ്ട്.പോളണ്ട് തുടക്കത്തില്‍ യുക്രെയ്നിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ട്.

നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും യുക്രെയ്ന്‍ ചേരുന്നതിനെ നവ്‌റോക്കി എതിര്‍ക്കുന്നു.എങ്കിലും നവ്‌റോക്കിയും പോളണ്ടും റഷ്യയെ വീക്ഷിക്കുന്നത് സംശയത്തോടെയാണ്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News