നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പുർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയാണെന്ന് കാണിച്ച് മുൻ എൽ എൽ എ: പി.വി. അൻവർ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി.രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവധി തേടാം.
തൃണമൂൽ കോൺഗ്രസ് ദേശീയ പാർടി അല്ലാത്തതിനാൽ പത്രികയിൽ 10 പേർ ഒപ്പിടേണ്ടതുണ്ടായിരുന്നു. ഇത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത് എന്ന് വരണാധികാരി അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളി.
പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.
ഇതിന് മുന്‍പും നിലമ്പൂരില്‍ അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു.