March 10, 2026 9:13 am

മാസപ്പടിക്കേസിൽ കരിമണൽ കമ്പനിക്ക് കൂടുതൽ കുരുക്ക്

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ആലുവയിലെ വിവാദ വ്യവസായി ശശിധരൻ കർത്തയുടെ  ഉടമസ്ഥതയിലുള്ള സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾവെളുപ്പെടുത്താനാകില്ലെന്നും  ഇഡി കോടതിയെ അറിയിച്ചു

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News