അരുണാചലിൽ ബിജെപി ഭരണത്തിലേക്ക്

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം ഉറപ്പിച്ചു. കേവല ഭൂരിപക്ഷവും കടന്ന് 42 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്.

ഇതില്‍ പത്ത് സീറ്റുകള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ആദ്യം കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഒരിടത്തും മുന്നേറ്റമുണ്ടാകാനായില്ല. മറ്റുള്ളവര്‍ പത്ത് സീറ്റുകളിലും മുന്നേറുന്നുണ്ട്.

അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വിജയം ഉറപ്പിക്കുകയാണ്. ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റിലും അവർ മുന്നേറുന്നു. ആദ്യം സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട സീറ്റിലും ലീഡ് ചെയ്തിരുന്നു.

സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News