വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി നീളുന്നത് മൂലം ഞായറാഴ്ച മാത്രം 5,800ലധികം വിമാനയാത്രകൾ വൈകി.ശമ്പളമില്ലാത്തതിനാൽ ജീവനക്കാർ വരാത്തതാണ് മുഖ്യപശ്നം.സർക്കാർ ‘ഷട്ട്ഡൗണിന്’ പുറമേ, കാലാവസ്ഥാ പ്രശ്നങ്ങളും ഓസ്റ്റിനിലെ ഫോർമുല 1 റേസും വിമാനങ്ങൾ വൈകുന്നതിന് കാരണമായി.
ഗവൺമെൻ്റ് ഷട്ട്ഡൗണിൻ്റെ 19-ാം ദിവസമായ ഞായറാഴ്ച ഡാളസ്, ചിക്കാഗോ, അറ്റ്ലാൻ്റ, നെവാർക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് അനുഭവപ്പെട്ടു.
അമേരിക്കൻ എയർലൈൻസ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ് എന്നിവയുടെ 20 ശതമാനത്തിൽ അധികം വിമാനങ്ങൾ ഞായറാഴ്ച വൈകി. ഏകദേശം 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
ഈ മാസം ആദ്യം ഒരു ആഴ്ചയോളം 23,000ത്തിലധികം വിമാനങ്ങൾ വൈകിയിരുന്നു. അന്ന് 53 ശതമാനം വിമാനങ്ങൾ വൈകിയത് ജീവനക്കാരുടെ കുറവുകൊണ്ടാണെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി പറഞ്ഞിരുന്നു. സാധാരണയായി ഇത് അഞ്ച് ശതമാനം മാത്രമാണ്.

സർക്കാർ സംവിധാനങ്ങൾ അടച്ചിട്ടതിനെ തുടർന്നുണ്ടായ ഈ പ്രശ്നം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.മുഖ്യധാരയിലുള്ള ഡെമോക്രാററ്,റിപ്പബ്ലിക്കൻ പാർടികൾ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. യൂണിയനുകളും എയർലൈൻ കമ്പനികളും ഈ പ്രതിസന്ധി വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു.
അതിനിടെ, സർക്കാർ വിമാനത്താവളങ്ങളിൽ ഡെമോക്രാററ് പാർടിക്കാരെ കുറ്റപ്പെടുത്തുന്ന വീഡിയോകൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ പല വിമാനത്താവളങ്ങളും ഇത് പ്രദർശിപ്പിക്കാൻ വിസമ്മതിച്ചു































