ന്യൂഡൽഹി: കാർഷിക മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും വിരൽചൂണ്ടുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ . 2023-ലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഓരോ മണിക്കൂറിലും കാർഷിക മേഖലയുമായി ബന്ധമുള്ള ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നു.
2023-ൽ ആകെ 11,290 കർഷകരും കർഷകത്തൊഴിലാളികളുമാണ് ജീവനൊടുക്കിയത്. വർഷത്തിലെ മൊത്തം മണിക്കൂറുകൾ (8,760) വെച്ച് ഈ കണക്ക് വിഭജിക്കുമ്പോൾ, ഓരോ മണിക്കൂറിലും ശരാശരി 1.29 ആത്മഹത്യകൾ നടക്കുന്നു എന്ന് വ്യക്തമാകും. ഇത് കാർഷിക മേഖലയിലെ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് അടിവരയിടുന്നു.

ആത്മഹത്യ ചെയ്തവരിൽ കർഷകരും (സ്വന്തമായി ഭൂമിയുള്ളവരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും) കർഷകത്തൊഴിലാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കർഷകത്തൊഴിലാളികളുടെ ആത്മഹത്യാനിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയുടെയും കുറഞ്ഞ വരുമാനത്തിന്റെയും സൂചനയാണ്.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വിളനാശം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അനിശ്ചിതത്വം, ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത്, വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്, കടക്കെണി എന്നിവയാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാടക്കാരിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ കർഷകർ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുന്നു.
സർക്കാർ തലത്തിൽ താങ്ങുവില ഉറപ്പാക്കുന്നതിലും കടാശ്വാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും വീഴ്ചകൾ സംഭവിക്കുന്നതായും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്ന് സാമൂഹിക, രാഷ്ടീയ നിരീക്ഷകർ ആവശ്യപ്പെടുന്നു.
റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്ര ആണ് ആത്മഹത്യ നിരക്കില്‍ മുന്നിലുള്ളത്. 38.5 ശതമാനമാണ് മഹാരാഷ്ട്രയിലെ ആത്മഹത്യ നിരക്ക്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 22.5 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. ആന്ധ്രാപ്രദേശ് (8.6%), മധ്യപ്രദേശ് (7.2%), തമിഴ്നാട് (5.9%) സംസ്ഥാനങ്ങളും പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10,786 പേരാണ് രാജ്യത്ത് 2023 ല്‍ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം ആത്മഹ്യതളുടെ (171,418) 6.3 ശതമാനമാണ് ഈ കണക്ക്. ഇതില്‍ 4,690 കര്‍ഷകരും 6,096 കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ആത്മഹത്യ ചെയ്ത മൊത്തം കര്‍ഷകരില്‍ 4,553 പേര്‍ പുരുഷന്മാരും 137 പേര്‍ സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, രാജ്യത്തെ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ചണ്ഡീഗഡ് (യുടി), ഡല്‍ഹി (യുടി), ലക്ഷദ്വീപ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
2022ല്‍ ആത്മഹത്യകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഉത്തരാഖണ്ഡ് ഇത്തപണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആത്മഹത്യകളുടെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തവണ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. എന്നാല്‍ രാജ്യത്തെ ആകെ ആത്മഹത്യകളുടെ എണ്ണത്തില്‍ 0.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു.































