മുംബൈ: അനുവദിച്ചതിലധികം യാത്രക്കാർ ഇടിച്ചു കയറിയതിനെ തുടർന്ന് മുംബൈയിൽ മോണോ റെയിൽ ട്രെയിൻ പാളത്തിൽ ചരിഞ്ഞത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വഡാലയിൽ നിന്ന് ചെമ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
വൈകീട്ടായിരുന്നു സംഭവം. യാത്രാമധ്യേ ട്രെയിന്‍റെ ഒരു ഭാഗം ചരിഞ്ഞു.ഏകദേശം 30 ഡിഗ്രിയോളം ചരിഞ്ഞ നിലയിൽ ട്രെയിൻ പാളത്തിൽ നിന്നു. യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഉയരം കൂടുതലായിരുന്നത് തടസ്സമായി.
അനുവദനീയമായതിലും അധികം യാത്രക്കാർ ട്രെയിനിൽ കയറിയതാണെന്ന് അപകടം വരുത്തിവെച്ചതെന്ന് ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിനിലുണ്ടായിരുന്ന 200 ഓളം യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാൻ അധികൃതർക്ക് കഴിഞ്ഞു. അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി.
ഈ സംഭവത്തെ തുടർന്ന് മോണോ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ മോണോ റെയിൽ സർവീസുകൾ സാങ്കേതിക തകരാറുകൾ കാരണം പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.































