തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ ന്യൂസ് ചാനൽ -സി വോട്ടര്‍ സര്‍വ്വേ ഫലം.
ഫെബ്രുവരി ആദ്യ വാരം പുറത്ത് വിട്ട സര്‍വ്വേയില്‍ ഇടതുമുന്നനി സര്‍ക്കാര്‍ തുടരേണ്ട എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. പുതിയ സര്‍വ്വേയില്‍ സര്‍ക്കാര്‍ മാറണം എന്ന് പറയുന്നവരുടെ എണ്ണം കൂടി.
ആദ്യ സര്‍വ്വേയില്‍ 53. 7 ശതമാനം പേര്‍ സര്‍ക്കാര്‍ മാറണമെന്നും 40.3 ശതമാനം പേര്‍ സര്‍ക്കാര്‍ തുടരണമെന്നും അഭിപ്രായപ്പെട്ടു. പുതിയ സര്‍വ്വേയില്‍ ഇടത് സര്‍ക്കാര്‍ മാറണം എന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് 58 ശതമാനം ആളുകള്‍ ആണ്.
സര്‍ക്കാര്‍ തുടരണം എന്ന് 38.8 ശതമാനം പേരും അഭിപ്രായമില്ലെന്ന് 3.2 ശതമാനം പേരും വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം മോശമെന്ന് പറയുന്നവരുടെ എണ്ണവും കൂടിയെന്നാണ് സര്‍വ്വേ അവകാശപ്പെടുന്നത്.
ഫെബ്രുവരി ആദ്യവാരം നടത്തിയ സര്‍വ്വേയില്‍ 53.1 ശതമാനം പേരാണ് മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണ് എന്ന് അഭിപ്രായപ്പെട്ടത്. രണ്ടാം വാരത്തിലെ സര്‍വ്വേയില്‍ 54.6 ശതമാനം പേര്‍ മുഖ്യമന്ത്രി പോരെന്ന് വ്യക്തമാക്കി.
മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്നുളള ചോദ്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ കുറഞ്ഞിട്ടുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. ആദ്യഘട്ട സര്‍വ്വേയില്‍ പ്രതിപക്ഷ നേതാവ് സതീശന്‍ 24.1 ശതമാനം വോട്ട് നേടി ഒന്നാമതും 22.4 ശതമാനം വോട്ട് നേടി പിണറായി വിജയന്‍ രണ്ടാമതും 11.3 ശതമാനം വോട്ട് നേടി ശശി തരൂര്‍ മൂന്നാമതുമാണ് എത്തിയത്.
ബാക്കിയുളളവര്‍ എന്ന വിഭാഗത്തിന് 42.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. രണ്ടാം ഘട്ട സര്‍വ്വേയില്‍ സതീശന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പിന്തുണ വര്‍ധിച്ചിരിക്കുകയാണ്. 28.5 ശതമാനം പേരാണ് സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പിണറായി വിജയനെ പിന്തുണച്ചിരിക്കുന്നത് 19 ശതമാനം പേര്‍ മാത്രമാണ്. ശശി തരൂരിന് 12 ശതമാനം പേരുടെ പിന്തുണയും മറ്റുളളവര്‍ വിഭാഗത്തിന് 40.5 ശതമാനം പേരുടെ പിന്തുണയുമാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്.































