March 6, 2026 11:54 pm

‘സഖാക്കൾ ബി ജെ പിയാവാൻ തിരക്കുകൂട്ടുന്നു….’

കൊച്ചി : കൊടും വർഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്. അത് കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളു.- എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജാവേദ് പർവേശ് ഫേസ് ബുക്കിൽ കുറിപ്പെഴുതി.

അദ്ദേഹത്തിൻ്റെ ഫേസ് ബുക് കുറിപ്പിൻ്റെ പൂർണരൂപം :

സിപിഎമ്മിന് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം പിന്നീട് ബിജെപി വളർന്നത് സഖാക്കളുടെ കൂട്ടുപിടിച്ചാണ്.നാളെ ബിജെപിയാകാൻ തിരക്കുകൂട്ടുന്നവരാണ് ഇന്നത്തെ സഖാക്കൾ.

ബംഗാളും ത്രിപുരയും ഉദാഹരണം. അണികൾ ഒന്നടങ്കം ബിജെപിയിലേക്ക് ഒലിച്ചുപോകാതിരിക്കാനാണ് പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കൊണ്ടുനടന്ന് വിഷംതുപ്പിക്കുന്നത്.അധികാരം നിലനിർത്താനായി വർഗീയത ആകാമെന്നാണ് ഇവരുടെ ലൈൻ.

കോൺഗ്രസ് എന്നും ജനാധിപത്യമൂല്യങ്ങൾ സൂക്ഷിക്കുന്ന പാർട്ടിയാണ്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അത് നിലനിൽക്കും. പതിനഞ്ചു വർഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പാർട്ടി തിരിച്ചുവന്നിരുന്നത്.

No photo description available.ജാവേദ് പർവേശ്

തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന ആശയം ശരിയല്ല.ഒന്ന് അത് ജനവിധിക്ക് എതിരാണ്.രണ്ടാമത്തേത് ബിജെപി കേരളത്തിൽ ഒരു ഓപ്ഷൻ ആണ് എന്ന ധാരണ അത് പൊതുജനത്തിനുണ്ടാക്കും- പ്രധാന രണ്ടു പാർട്ടികൾ ഒന്നിക്കുന്നതോടെ അത് ശക്തിപ്പെടും.അത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കൊടും വർഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്.അത് കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളു.

ആനുകൂല്യങ്ങൾ കൈപ്പറ്റി ജനം പണിതന്നു എന്ന എം.എം.മണി സഖാവിന്‍റെ വാക്കുകൾ കേരളത്തിലെ മാർക്സിസ്റ്റ് ഇക്കോ സിസ്റ്റത്തിലെ പറ്റിത്തീനികളുടെ പൊതുവിചാരമാണ്.ഇതാണ് പൊതുജനങ്ങളോടുള്ള അവരുടെ നിലപാട്.

ശുദ്ധമനസ്കനായ മണിയാശാൻ അത് പറഞ്ഞെന്നു മാത്രം.പത്തുവർഷം അധികാരത്തിന്‍റെ തണലിൽ ജീവിച്ച ഇവർ പുറത്തേക്കുള്ള വഴിയിലാണ്. ഇതിലൊരു പങ്ക് ബിജെപിയിൽ ചേരും.താഴ്ന്നവരോട് പുച്ഛം, മുകളിലുള്ളവരോട് അതിവിനയം എന്ന് മേയറൂട്ടിക്കെതിരേയുള്ള മറ്റൊരു വനിതാ സഖാവിന്‍റെ ആക്ഷേപവും സർക്കാർ വിലാസം ഉൽസവങ്ങളിൽ പാഞ്ഞുനടക്കുന്ന സകലർക്കും ബാധകമാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News