ടെഹ്‌റാന്‍: അറുപതിലധികം വിമാനങ്ങളും മിസൈലുകളും ബോംബുകളുമുള്‍പ്പെടെ ഏകദേശം 120 ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ വെള്ളിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.
ഇറാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന് നേരെയും മിസൈലുകൾ വന്നു.ഇറാൻ്റെ ആണവായുധ നിര്‍മാണത്തില്‍ പ്രധാനപങ്കുവഹിക്കുന്ന സ്ഥാപനമാണിത്.ആയുധനിര്‍മാണത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും ഈ സ്ഥാപനത്തിന് വലിയ പങ്കുണ്ട്.
2011-ലാണ് ഇത് തുടങ്ങുന്നത്. ഇറാൻ്റെ ആണവായുധ പദ്ധതിയുടെ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന ഫഖ്രി സദേയാണ് സ്ഥാപകൻ. ആക്രമണത്തില്‍ ആണവായുധപദ്ധതിയുടെ സുപ്രധാനകേന്ദ്രം തകര്‍ത്തതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ടെഹ്‌റാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളിലും ബോംബുകൾ വീണു.പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ കനത്ത ആക്രമണമാണ് നടന്നത്.
വ്യാഴാഴ്ച ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ബീർബെഷയിലെ സൊറോക മെഡിക്കൽ സെൻ്റർ തകർന്നിരുന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ഇറാൻ്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.