June 20, 2025 11:53 am

ഖമീനിയെ കണ്ടെത്തി വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെല്‍ അവീവ്: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.

ഇറാൻ്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം. ഇസ്രയേലിലെ ആശുപത്രികളും ജനവാസക്കെട്ടിടങ്ങളും ലക്ഷ്യമിടാന്‍ ഖമീനി തന്നെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

Would Israel try to kill Iran's Ayatollah Ali Khamenei, and what would it  mean for the region? - CBS News

ആയത്തുല്ല അലി ഖമീനി

വ്യാഴാഴ്ചയാണ് ബീര്‍ഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ മിസൈല്‍ ആക്രമണമുണ്ടായത്. മാത്രം 65-ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആശുപത്രി ആയിരുന്നില്ല, ഇതിനുസമീപത്തെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നോളജി പാര്‍ക്കായിരുന്നു ഇറാൻ്റെ പ്രധാനലക്ഷ്യമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഇറാനിലെ അറാക് ആണവകേന്ദ്രത്തിന് നേരെ ഇസ്രയേലും കനത്ത ആക്രമണം നടത്തി. പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം തകര്‍ത്തതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

എന്നാല്‍, ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാൻ പറയുനു.നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തിന് നേരെ വ്യാഴാഴ്ചയും ഇസ്രയേല്‍ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News