June 20, 2025 8:31 pm

ഇറാന് മൂന്നു ചരക്കുവിമാനങ്ങൾ നിറയെ ചൈന ആയുധങ്ങളെത്തി

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടയിൽ, ചൈനയിൽ നിന്ന് മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങൾ അയുധങ്ങളുമായി ഇറാനിലിറങ്ങി. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഈ വിമാനങ്ങളാണിത്.

ഇറാനുനേരെ ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും വന്നു.മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും ആ ഭാഗത്തേക്ക് പോയില്ല.

മുമ്പ് ഇറാനു ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈല്‍ സാമഗ്രികള്‍ ചൈന നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ച് ചൈന ‘അഗാധമായി ആശങ്കാകുലരാണെന്ന്’ പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു. കസാഖ് തലസ്ഥാനമായ അസ്താനയില്‍ നടന്ന ഉച്ചകോടിക്ക് എത്തിയപ്പോഴാണ് ഷി പ്രതികരിച്ചത്.

ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നു- പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ നിരോധനം നേരിടുന്ന ഇറാന്‍ അസംസ്‌കൃത എണ്ണ രഹസ്യമായാണ് ചൈനയ്ക്കു നല്‍കുന്നതെന്ന് പറയപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News