ന്യൂഡൽഹി : വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ, വോട്ടെടുപ്പ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷം വരെ പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഓർമ്മിപ്പിച്ചു.
45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല ? ഇത് ചെയ്യാതെ ഇപ്പോൾ പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് ? കമ്മീഷന്‍ ചോദിച്ചു. കൂടാതെ കേരളത്തിലും കർണാടകത്തിലും ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്നും കമ്മീഷന്‍ പറഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ
ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയമുണ്ട്. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം.
പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ർശിച്ചു.ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു.അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് എതിരെയും രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് ബിഹാറിലെ സസാറമില്‍ തുടക്കമായി.

സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും. കേന്ദ്രസര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനുൻ എതിരെയാണ് യാത്ര. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കുന്നുണ്ട്.































