കൊച്ചി : നമ്മുടെ പെൺകുട്ടികൾക്ക് “ഗുഡ് ടച്ച്, ബാഡ് ടച്ച്” ലൈഫ്‌സ്‌കിൽസ് ട്രെയിനിങ് നൽകണം, വീട്ടിലും, നാട്ടിലും, സ്കൂളിലും. അത്യാവശ്യമാണ്. എത്രയെത്ര കേസുകളാണ് നമ്മൾ ഇങ്ങനെ കേൾക്കുന്നത്. കുറ്റബോധത്തിലും, സ്വയം അടിച്ചേൽപ്പിക്കുന്ന അവമതിപ്പിലും, നിരാശയിലും പെട്ട് എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിതം മുഴുവൻ നിരാശയിലും പാപബോധത്തിലും പെട്ട് ഡിപ്രെഷൻ ബാധിക്കുന്നവർ? മുൻ ഐക്യ രാഷ്ട്രസഭ ഉദ്യോഗസ്ഥനായ പ്രമോദ്‌കുമാർ ഫേസ്ബുക്കിലെഴുതുന്നു
തൊണ്ണൂറുകളിൽ ബോംബയിൽ യൂണിസെഫ് പെൺകുട്ടികളുടെ സ്കൂളുകളിൽ എങ്ങനെ കാമുകന്മാരെ തന്ത്രപരമായി ഇത്തരം സന്ദർഭങ്ങളിൽ തടയാം എന്നതിനുള്ള ലൈഫ്‌സ്‌കിൽ ട്രെയിനിങ് നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്നു പറഞ്ഞു കേൾക്കുന്ന “ഗുഡ് ടച്ച്, ബാഡ് ടച്ച്” ഒക്കെ ആദ്യമായി കേൾക്കുന്നത് അന്നാണ്….പ്രമോദ് തുടരുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:
ഈ കൺസൻ്റെ്, കൺസൻ്റ് എന്നു പറയുന്നത് പലപ്പോഴും മാനുഫാക്ചർഡ് കൺസൻ്റ് ആയിരിക്കും, അതു കൊണ്ടൊക്കെത്തന്നെയാണ് ഇത്തരം സംഭവങ്ങൾ പൊതുമധ്യത്തിലും കോടതികളിലും വരുന്നത്. അധികാരത്തിൻ്റെയും വ്യക്തിപ്രഭാവത്തിൻ്റെയും, കായികബലത്തിൻ്റെയും ലേബലിൽ ഉണ്ടാക്കിയെടുക്കുന്ന കൺസൻ്റ്.
2004-ൽ ബോംബെയിൽ നടന്ന, ഒരു ലക്ഷം പേർ പങ്കെടുത്ത വേൾഡ് സോഷ്യൽ ഫോറത്തിൽ (വേൾഡ് സോഷ്യൽ ഫോറം അങ്ങനെയൊരു മാമാങ്കമാണ്) പങ്കെടുത്ത ഒരു പ്രമുഖനായ 53 വയസ്സുകാരൻ സൗത്ത് ആഫ്രിക്കൻ ജഡ്ജി വേൾഡ് സോഷ്യൽ ഫോറം നടക്കുന്ന ദിവസങ്ങളിൽ ഒരു രാത്രി ചില ഡെലിഗേറ്റുകളുമായി ഒരു നിശാ ക്ലബ്ബിൽ പോകുന്നു.
മൂന്നു മണി വരെ ക്ലബ്ബിൽ ചെലവഴിച്ച ശേഷം തിരികെ ഹോട്ടലിൽ വരുമ്പോൾ 27-കാരിയായ സൗത്ത് ആഫ്രിക്കയിൽ നിന്ന് തന്നെയുള്ള ഒരു എയ്ഡ്സ് ആക്ടിവിസ്റ്റും ഒപ്പമുണ്ട്, അവരും ആ ഹോട്ടലിൽ ആണ് താമസം. രണ്ടു പേരും സൗത്ത് ആഫ്രിക്കക്കാർ എന്നൊക്കെയുള്ള സന്തോഷത്തിൽ വലിയ കൂട്ടുകാരായി, സംസാരം തുടരാൻ അയാളുടെ മുറിയിൽ എത്തുന്നു.
ഇത്തരം കോൺഫറൻസുകളിൽ ഇതൊക്കെ സാധാരണ സംഭവിക്കാറുള്ളതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ കുട്ടിയെ തൊടാനും സ്നേഹം കാണിക്കാനും ഒക്കെ തുടങ്ങി, ഒരു സ്റ്റേജ് ആയപ്പോൾ അയാൾ ഒരു പടി കൂടെ കടന്ന് ആ കുട്ടിയെ ഉമ്മ വയ്ക്കാനും തുടങ്ങി. ഒരു പക്ഷെ ആ കുട്ടിയും തിരികെ ഉമ്മ വച്ചിട്ടുണ്ടാവണം, പക്ഷെ ഉടനെ തന്നെ സ്വയം നിയന്ത്രിച്ച് കുട്ടി അയാളോട് നിറുത്താൻ ആവശ്യപ്പെട്ടു, അയാൾ ചെയ്തില്ല, കുട്ടിയെ ബലം പ്രയോഗിച്ചു റേപ്പ് ചെയ്തു.
ഗാർഡിയൻ പത്രത്തിൽ വന്ന വാർത്തയിൽ ആ കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “There was a lot of kissing and holding and there was a point where I wanted him to back off but he continued. There was a definite ‘no’. The result was that there was sex without consent.”
ഈ അക്രമം കഴിഞ്ഞ ഉടനെ തന്നെ കുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കേസ് ഫയൽ ചെയ്തു.
കുട്ടിയുടെ കാര്യത്തിൽ നടന്നത് വളരെ ക്ലിയർ ആയിരുന്നു. തൊടലും, പിടിക്കലും ഉമ്മ വയ്ക്കലും ഒക്കെ നടന്നിട്ടുണ്ടാകാം, പക്ഷെ അയാൾ ലൈംഗിക ബന്ധത്തിനുള്ള ശ്രമം നടത്തിയപ്പോൾ അവൾ പറഞ്ഞത് “നോ” എന്നായിരുന്നു. അമിതാഭ് ബച്ചൻ “പിങ്ക്” എന്ന സിനിമയിലെ കോടതിയിൽ പറഞ്ഞ പോലെ “നോ എന്നാൽ നോ”. ഇത് പല പുരുഷന്മാർക്കും മനസ്സിലാകില്ല.
ഇവിടം വരെയൊക്കെ ആയല്ലോ, ഇത് സെക്സിനുള്ള ഗ്രീൻ സിഗ്നൽ ആണ് എന്നാണ് അവർ കരുതുക. നടക്കുന്നതോ, റേപ്പും.
പക്ഷെ ഈ കേസിൽ നടന്ന വിചിത്രമായ ഒരു കാര്യം, അയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയൊക്കെ ചെയ്തുവെങ്കിലും, കേസ് കോടതിയിൽ എത്തിയപ്പോൾ അയാളെ വെറുതെ വിട്ടു. എന്താണ് കാര്യം എന്നറിയാമോ, ഈ ലൈംഗിക ബന്ധത്തിൽ condom ഉപയോഗിച്ചിരുന്നു, അത് ആ പെൺകുട്ടി കൊടുത്തതാണ്, forced entry-യുടെ തെളിവുകൾ ഒന്നും ഇല്ലായിരുന്നു എന്നൊക്കെയുള്ള കാരണം പറഞ്ഞ്. റേപ്പിൽ എങ്ങനെ condom വന്നു എന്നല്ലേ?
അത് കോടതിക്കും, പൊതു ജനത്തിനും മനസ്സിലായില്ല, മനസ്സിലാകില്ല.
അക്കാലത്ത് സൗത്ത് ആഫ്രിക്കയിൽ എയ്ഡ്സ് 30 ശതമാനം ജനങ്ങളിലും വ്യാപിച്ചിരുന്നു സമയമാണ്. അതായത് ശരാശരി മൂന്നിൽ ഒരാളിന് HIV ഉണ്ടാവാം, ഒപ്പം സൗത്ത് ആഫ്രിക്കയിലെ വലിയ ഒരു സാമൂഹ്യ പ്രശ്നമവുമായിരുന്നു റേപ്പ്.
ധാരാളം പേർക്ക് റേപ്പിലൂടെ HIV ബാധിച്ചിരുന്ന സ്ഥലമാണ്. അതു കൊണ്ട് പെൺകുട്ടികൾക്ക് എയ്ഡ്സ് വിരുദ്ധ ലൈഫ്‌സ്‌കിൽ പരിശീലനം നൽകുമ്പോൾ കൊടുത്തിരുന്ന ഒരു പരിശീലനം ആയിരുന്നു “condom negotiation”. അതായത് റേപ്പ് തടയാൻ ഒരു പെൺകുട്ടിയ്ക്ക് സാധിച്ചില്ലെങ്കിൽ കുറഞ്ഞ പക്ഷം റേപ്പിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കി condom ധരിപ്പിക്കുക.
അറ്റ് ലീസ്റ്റ് എയ്ഡ്സ് -ൽ നിന്നെങ്കിലും രക്ഷ നേടാം. ഈ പെൺകുട്ടിയും ചെയ്തത് അതാണ്, ജഡ്ജ് തന്നെ കീഴ്പ്പെടുത്തും എന്നുറപ്പായപ്പോൾ കുട്ടി തന്നെ പറഞ്ഞു, condom ധരിക്കൂ. അയാളുടെ ആക്രമം കഴിഞ്ഞ ശേഷം കുട്ടി തന്നെ ആ condom എടുത്തു കൊണ്ട് പോയി തൻ്റെ മുറിയിൽ തെളിവായി സൂക്ഷിച്ചു, ഉടനെ തന്നെ പോലീസിൽ പോവുകയും ചെയ്തു.
പറഞ്ഞു വന്നത് കൺസൻ്റെ് മിക്കപ്പോഴും കൺസൻ്റ് അല്ല എന്നതു തന്നെ. പ്രത്യേകിച്ചും നമുക്ക് ആരാധനയോ, സ്നേഹമോ ഉള്ള, നമ്മളെ പ്രേമിക്കുന്നു എന്ന് നമ്മൾ കരുതുന്നതോ ആയ ഒരാൾ നമ്മളോട് അങ്ങനെ പെരുമാറുമ്പോൾ. തൊടലും ഉമ്മ വയ്ക്കലും ഒക്കെയായ പെരിഫെറൽ ആയ കാര്യങ്ങൾ ഒക്കെ ചെയ്യും,
പക്ഷെ ലൈംഗിക വേഴ്ച്ചയോടടുക്കുമ്പൾ എതിർക്കും, പക്ഷെ ആജ്ഞാശക്തിയുള്ള പൗരുഷം അത് കേൾക്കില്ല, പെൺകുട്ടി മാനസികമായും ശാരീരികമായും ഉള്ള നിസ്സഹായതയിൽ വീണു പോവുകയും ചെയ്യും. മുകളിൽ പറഞ്ഞ കേസിൽ സൗത്ത് ആഫ്രിക്കൻ പെൺകുട്ടി പോലീസിനോടും കോടതിയിലും പറഞ്ഞത് “ഞാൻ വെറുതെ മലർന്നു കിടക്കുകയായിരുന്നു” എന്നാണ്..
തൊണ്ണൂറുകളിൽ ബോംബയിൽ യൂണിസെഫ് പെൺകുട്ടികളുടെ സ്കൂളുകളിൽ എങ്ങനെ കാമുകന്മാരെ തന്ത്രപരമായി ഇത്തരം സന്ദർഭങ്ങളിൽ തടയാം എന്നതിനുള്ള ലൈഫ്‌സ്‌കിൽ ട്രെയിനിങ് നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്നു പറഞ്ഞു കേഴ്ക്കുന്ന “ഗുഡ് ടച്ച്, ബാഡ് ടച്ച്” ഒക്കെ ആദ്യമായി കേൾക്കുന്നത് അന്നാണ്. നമ്മുടെ പെൺകുട്ടികൾക്ക് അത്തരം ലൈഫ്‌സ്‌കിൽസ് ട്രെയിനിങ് നൽകണം,
വീട്ടിലും, നാട്ടിലും, സ്കൂളിലും. അത്യാവശ്യമാണ്. എത്രയെത്ര കേസുകളാണ് നമ്മൾ ഇങ്ങനെ കേൾക്കുന്നത്. കുറ്റബോധത്തിലും, സ്വയം അടിച്ചേൽപ്പിക്കുന്ന അവമതിപ്പിലും, നിരാശയിലും പെട്ട് എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിതം മുഴുവൻ നിരാശയിലും പാപബോധത്തിലും പെട്ട് ഡിപ്രെഷൻ ബാധിക്കുന്നവർ ?
യുവ നേതാവിനെക്കുറിച്ച് അറിവുള്ളവർ കൂടുതൽ വിവരങ്ങൾ പറഞ്ഞപ്പോൾ എഴുതിപ്പോയതാണ്. ഞാൻ കരുതിയതിനേക്കാൾ ക്രിമിനൽ വൃത്തികേടുള്ള ഒരാളാണെന്നാണ് കേട്ടിട്ട് തോന്നുന്നത്.
ആ ഇരകളായ പെൺകുട്ടികളെ ഓർത്ത് ശരിക്കും മനസ്സ് തേങ്ങുന്നുണ്ട്. ഒരു പക്ഷെ എൻ്റെ മക്കളുടെ പ്രായമുള്ള സന്തോഷത്തോടെ ഓടിച്ചാടി നടക്കേണ്ട കുട്ടികളാണ്. അവർ അദൃശ്യരാണെങ്കിലും എല്ലാവരും അവരോടൊപ്പം നിൽക്കണം. കമ്മികളെയും സംഘികളേയും ഇക്കാര്യത്തിൽ വിശ്വസിക്കുകയും അരുത്, കാരണം അവർക്ക് ഇത് വെറുമൊരു രാഷ്ട്രീയ അവസരമാണ്.
Post Views: 209































