അമേരിക്കയിൽ വിദേശ വിദ്യാർഥികൾക്ക് വീണ്ടും കുരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പഠിക്കാന്‍ അപേക്ഷിക്കുന്ന എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാക്കും.

ഭീകരവാദം, ജൂതവിരുദ്ധത, ഇടതുപക്ഷ ആഭിമുഖ്യം എന്നീ വിഷയങ്ങളിൽ അവരുടെ അഭിപ്രായം എന്താണ് എന്ന് പരിശോധിക്കാനാണ് ഈ പരിശോധന. ഇവയെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർക്ക് പ്രവേശനം നിഷേധിക്കും.

ലോകമെമ്പാടുമുള്ള കോണ്‍സുലേറ്റുകളോട് പുതിയ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സർക്കർ ഉത്തരവിട്ടു.

നേരത്തെ,സാമൂഹിക മാധ്യമ പരിശോധനാ നിയമങ്ങള്‍ സർക്കാർ കൊണ്ടുവന്നിരുന്നു. പ്രധാനമായും ഗാസയിലെ ഇസ്രായേലിന്റെ നടപടികളോടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചായിരുന്നു ഇത്.

2023-24 അധ്യയന വര്‍ഷത്തില്‍ അമേരിക്കയിലെ കോളേജുകളിലും സര്‍വകലാശാലകളിലും ചേര്‍ന്നത് 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികളായിരുന്നു. ഇവർ പ്രതിവര്‍ഷം 43.8 ബില്യണ്‍ ഡോളര്‍ അമേരിക്കയിൽ ചെലവഴിക്കുന്നുണ്ട്. 3,78,000 ൽ ഏറെ തൊഴിലുകളും അവർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News