March 8, 2026 11:34 am

ഇസ്ലാമികനിയമ വിരുദ്ധം ? അഫ്ഘാനിലെ താലിബാൻ ഇൻ്റർനെററ് വിലക്കി

കാബൂൾ: കടുത്ത തീവ്ര ഇസ്ലാമിക നിയമം പിന്തുടരുന്ന താലിബാൻ നിയന്ത്രിക്കുന്ന അഫ്ഘാനിസ്ഥാനിലെ സർക്കാർ,  ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് ഇൻ്റെർനെററ് നിരോധം ഏർപ്പെടുത്തി.

ഇതോടെ ജനങ്ങൾ ദുരിതത്തിലായി.കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകളും ബാങ്കുകളും സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് സേവനം താലിബാന്‍ അവസാനിപ്പിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാള്‍ തുടരുമെന്നോ താലിബാന്‍ പ്രതികരിച്ചിട്ടില്ല.

ഇസ്ലാമികലോകത്ത് ഇതുവരെ കാണാത്ത രീതിയിൽ, മുസ്ലീം ശരിയത്ത് നിയമത്തിന്‍റെ ഏറ്റവും കണിശമായ പ്രായോക്താക്കളായി താലിബാനെ കണക്കാക്കുന്നു. സ്ത്രീകൾക്ക് മുഖം പൂർണമായി മറയ്ക്കുന്ന പർദ ധരിക്കാതെ പുറത്തിറങ്ങാനാവില്ല.അതും ഒരു കണ്ണുമാത്രം കാണുന്ന പർദ്ദ.

അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെഴുതിയ പുസ്തകങ്ങൾ കലാലയങ്ങളിൽ നിന്ന് പിൻവലിച്ചിട്ടുമുണ്ട്. സ്ത്രീപീഡനങ്ങൾക്ക് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ മൃഗീയമായി അടിച്ചമർത്തുകയാണ് സർക്കാർ. അന്താരാഷ്ട തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളൊന്നും അവർ വകവെയ്ക്കുന്നതേയില്ല.

6 major figures to lead Taliban through critical process

താലിബാനെ നയിക്കുന്ന മുൻനിര നേതാക്കൾ 

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനിക തീവ്രവാദ പ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ അവർ പുനരേകീകരിക്കപ്പെട്ടു.

അഫ്ഗാൻ ,പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തി. ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ അവർ യുദ്ധം തുടർന്നു.

താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്.

Taliban Afghanistan takeover: Two years on, Afghan women are being 'erased from everything' | CNN

പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറൻ്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാൻ്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് കരുതുന്നത്. പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുന്നു.

9 facts on women's rights in Afghanistan

പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നു.

ലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള അമേരിക്കയുടെ സൈനിക പിൻമാറ്റം ആണ് താലിബാനെ എളുപ്പത്തിൽ അധികാരത്തിൽ എത്തിച്ചത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News