ന്യൂഡൽഹി : ആകാശത്തുനിന്നും ഉപഗ്രഹം വഴി നേരിട്ട് ഇൻ്റർനെറ്റ് ലഭിക്കുന്ന പുതിയ സാങ്കേതികവിദ്യ ഉടൻ രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
അമേരിക്കയിലെ ശതകോടിശ്വരനും, ടെസ്ല ഉടമയുമായ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന് ആണ് പ്രവർത്തനാനുമതി ലഭിച്ചത്.
റിലയൻസ് ജിയോയും ഭാരതി എയർടെലും സ്റ്റാർ ലിങ്കുമായി നേരത്തെ കരാർ ഒപ്പിട്ടിരുന്നു. ഇരുവരുമാവും സ്റ്റാർ ലിങ്കിൻ്റെ ഉപകരണങ്ങൾ വിൽപ്പന നടത്തുക. മൊബൈൽ ടവറുകൾ ഇല്ലാത്ത വിദൂര മേഖലകളിലാണ് ഉപഗ്രഹ ഇൻ്റർനെററ് സേവനം കൂടുതൽ പ്രയോജനപ്പെടുക..
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച് അയക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് ‘സ്റ്റാർലിങ്ക്’ സാറ്റ്‌ലൈറ്റുകൾ. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളിലൂടെയാണ് ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇൻ്റർനെററ് എത്തിക്കുന്നത്. സാറ്റ്ലൈറ്റുകളിൽനിന്ന് നേരിട്ട് വേഗതയേറിയ ഇൻ്റർനെററ് ലഭ്യമാക്കാൻ കെൽപ്പുള്ളതാണ് സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ്.
യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ടവറുകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്ന് തന്നെയാണ് സാറ്റലൈറ്റ് ഇൻ്റർനെററിനെ വ്യത്യസ്തമാക്കുന്നത്