കൊച്ചി: ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ് ഐ ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോററിയുടെ 1.3 കോടി വില വരുന്ന സ്വത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് മരവിപ്പിച്ചു.
ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണവും കണ്ടെത്തിയതായും ഇ ഡി വ്യക്തമാക്കി. ദേവസ്വം ബോർഡ് ആസ്ഥാനത്തെ പരിശോധനയിൽ 2019 മുതൽ 2024 വരെയുള്ള സ്വർണക്കൊള്ളയുടെ വിവിധ രേഖകളും മിനുട്സും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സ്വർണം ചെമ്പാക്കിമാറ്റിയ സുപ്രധാന ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടിൽ സുപ്രധാന രേഖകൾ ലഭിച്ചെന്നും ഇവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് അറിയിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പരിശോധന ഉണ്ടായിരുന്നു. ഈ പരിശോധനകളിലാണ് സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തത്. സ്വർണ്ണ കട്ടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. 2019 നും 2024 നും ഇടയിൽ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവുകലും ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇതിന്നിടെ, ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി വിശേഷിപ്പിച്ചു. നഷ്ടമായ ബാക്കി സ്വര്‍ണം എവിടെയെന്ന് കണ്ടെത്തണം. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ തുടരുന്ന പ്രതി ശങ്കര്‍ ദാസിന്‍റെ രോഗമെന്നും എന്ത് ചികിത്സ നല്‍കണമെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എ പത്മകുമാറിന്‍റെ കുമാറിന്‍റെയും മുരാരി ബാബുവിന്‍റെയും, ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളി.
.































