June 3, 2025 12:28 am

വെടിനിർത്തലിന് അഭ്യർത്ഥിച്ചത് രണ്ടു തവണ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഒമ്പത് ഭീകര കേന്ദ്രങ്ങൾ സൈന്യം തകർത്തതിന് ഒരു ദിവസത്തിന് ശേഷം,വെടിവയ്പ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ, ഇന്ത്യയെ രണ്ടുതവണ ബന്ധപ്പെട്ടു.

അവരുടെ സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) അണ് വിളിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയിലൂടെയല്ല, മറിച്ച് സൈനിക ആശയവിനിമയ മാർഗങ്ങളിലൂടെയാണ് വെടിനിർത്തൽ സാധ്യമാക്കിയത്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിലെ മരണസംഖ്യ പാകിസ്ഥാനിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തി കടന്നുള്ള കൃത്യതയുള്ള ആക്രമണങ്ങളിൽ തീവ്രവാദികൾ, അവരുടെ സഹായികൾ, പാകിസ്ഥാൻ സൈനികർ എന്നിവരുൾപ്പെടെ 160 ലധികം പേർ കൊല്ലപ്പെട്ടതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവൽപൂരിൽ 20 ലധികം പേർ മരിച്ചു. ബഹവൽപൂരിൽ കൊല്ലപ്പെട്ടവരിൽ പലരും ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുക്കളാണെന്ന് പറയപ്പെടുന്നു.

പാകിസ്ഥാൻ സായുധ സേനയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. 35- 40 സൈനികർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 11 സൈനിക മരണങ്ങളും 78 പേർക്ക് പരിക്കേറ്റതും മാത്രമേ പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News