March 6, 2026 12:06 pm

സ്വരാജും ഷൗക്കത്തും നേർക്കു നേർ; ബിജെപിക്കും അൻവറിനും മടി

തിരുവനന്തപുരം: നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ചിത്രം പതിയെ തെളിയുന്നു.

യു.ഡി. എഫിലെ ആര്യാടൻ ഷൗക്കത്തും എൽ ഡി എഫിലെ എം.സ്വരാജും തമ്മിലായിരിക്കും മുഖ്യപോരാട്ടം. എം എൽ എ സ്ഥാനം രാജിവെച്ച് തിരഞ്ഞടുപ്പിന് വഴിയൊരുക്കിയ പി. വി. അൻവർ മൽസരിക്കുമെന്ന് ഭീഷണി മുഴക്കുണ്ടെങ്കിലും അവസാന തീരുമാനം പറഞ്ഞിട്ടില്ല. ബി ജെ പി നയിക്കുന്ന എൻ ഡി എ ആവട്ടെ രംഗത്തിയാൽ നാണക്കേട് ആവുമോ എന്ന് സംശയിച്ചു നിൽക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ സ്വരാജ് ആണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് അറിയിച്ചത്.തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്ന് സ്വരാജ് പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍ അറിയിച്ചു.കോണ്‍സ്രിലെയും യുഡിഎഫിലേയും പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണിതത്രെ. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫും എസ്‌ഡിപിഐയും എൽഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല.എൻഡിഎയിലും വലിയ അഭിപ്രായ അനൈക്യം ഇക്കാര്യത്തിലുണ്ട്.അതിനിടെ ഞായറാഴ്‌ച ബിഡിജെഎസ് കൗൺസിൽ യോഗം വീണ്ടും ചേരുന്നുണ്ട്.

ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത തെരഞ്ഞെടുപ്പിൽ എന്തിന് മത്സരിക്കണമെന്നാണ് ബിജെപിയിൽ ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് നിൽക്കെ മത്സരിച്ചില്ലെങ്കിൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തലിൽ ആണ് മറുചേരി.

എന്നാൽ സ്വരാജ് സിപിഎം സ്ഥാനാ‍ർത്ഥിയായി എത്തുന്ന സാഹചര്യത്തിൽ മാറിനിൽക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന സമ്മർദ്ദം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മേലുണ്ട്.

Kerala,m swaraj,nilambur, by election, bjp, cpm, congress, p v anvar, ldf

 

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News