റായ്പുർ: തലയ്ക്ക് 1 കോടി രൂപ വിലയിട്ടിട്ടുള്ള നേതാവായ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മൊദേം ബാലകൃഷ്ണ അടക്കം 10 മാവോവാദികളെ സുരക്ഷാസേന ഏററുമുട്ടലിൽ വധിച്ചു.
ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ ആയിരുന്നു ഏററുമുട്ടൽ. മൈൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് സംഭവം. സ്പെഷൽ ടാസ് ഫോഴ്സ്, കോബ്ര, സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് മാവോവാദികളെ നേരിട്ടത്.
തെലങ്കാനയിലെ വാറാങ്കൽ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സിപിഐ (മാവോയിസ്ററ്) ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. എൺപതുകളിലാണ് ബാലകൃഷ്ണ ഈ പ്രസ്ഥാനത്തിൽ ചേരുന്നത്.
26 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച നാരായൺപുർ ജില്ലയിൽ 16 മാവോവാദികൾ കീഴടങ്ങിയിരുന്നു.‘പൊള്ളയായ’ മാവോയിസ്റ്റ് ആശയങ്ങളിലും നിഷ്കളങ്കരായ ആദിവാസികളോട് അവർ ചെയ്യുന്ന ക്രൂരതകളിലും നിരാശരായാണ് ഇവർ കീഴടങ്ങിയതെന്ന് നാരായൺപുർ പൊലീസ് സൂപ്രണ്ട് റോബിൻസൺ ഗുരിയ പറഞ്ഞു.
തലയ്ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കെർ ജില്ലയിൽ ചൊവ്വാഴ്ച വധിച്ചിരുന്നു. ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 241 മാവോവാദികളെയാണ് സുരക്ഷാസേന വധിച്ചത്.
































One Response
ആദിവാസിഭ്ൂമികൾ കയ്യേറി, മരം മുറിച്ച് ഖനി തുരന്ന ഒരു അദാനിയെ പോലും പിടികൂടിയില്ലല്ലോ? 241 ആദിവാസികളെ കൊന്നു. ഇന്ത്യയുടെ പാലസ്തീൻ ആണ് ബസ്തർ !