March 6, 2026 11:33 pm

സ്വർണക്കൊള്ളയും പി എം ശ്രീ വിവാദവും തോൽവിക്ക് കാരണമെന്ന് സി പി എം

തിരുവനന്തപുരം: അവസാനം സി പി എം തിരിച്ചറിയുന്നു- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞടുപിൽ ഇടതു മുന്നണി നന്നായി തോററു. ഇതുവരെ അടിത്തറ ഭദ്രമാണെന്നായിരുനു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കളുടെ നിലപാട്. അത് ശരിയല്ലെന്നാണെന്നാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന നിഗമനം.

സർക്കാരിനും പാർടിക്കും വീഴ്ച സംഭവിച്ചു എന്നാണ് പുതിയ വിലയിരുത്തൽ.പ്രതിപക്ഷം അത് ഫലപ്രദമായി മുതലാക്കി. പാർടിയുടെ അടിത്തറ ഇളകുന്നു എന്ന സൂചനങ്ങൾ തിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കിൽ ഭാവിയിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയിൽ ഇത്തരത്തിലായിരുന്നു അഭിപ്രായങ്ങൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതിന് കാരണം ശബരിമല വിവാദവും സ്വർണ്ണക്കൊള്ളയിൽ നടപടി ഇല്ലാത്തതും പി എം ശ്രീ വിവാദവുമാണെന്ന് സമിതിയിൽ മിക്ക അംഗങ്ങളും പറയാൻ മറന്നില്ല.

ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ല. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ സി പി എം നേതാവ് പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കി.ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഇത്തരം അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി. ഇത്തരം പതിവ് വിമർശങ്ങളും ഉയർന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥ വേണമെന്നാണ് സംസ്ഥാന സമിതിയിലെ ഒരു നിർദേശം.

അതേസമയം, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം ആരംഭിക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്പരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധമെന്ന് മുന്നണി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News