ടെഹറാൻ : ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്നാണ് അവരുടെ ആരോപണം
ഇറാൻ്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നും ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 150ൽ അധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ടെൽ അവീവിലും, ജെറുസലേമിലും ഇറാനെ ആക്രമണം നടന്നുവെന്നും 7 സൈനികർക്ക് പരുക്കേറ്റെന്നും അവർ വ്യക്തമക്കി.ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു.
സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ പ്രധാനനേതാക്കളെ ബങ്കറുകളിലേക്ക് മാറ്റി. മിസൈൽ ആക്രമണം നിർത്തിയില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.
ഇറാനിൽ തെരുവുകൾ ശൂന്യമാണ്.കടകളും സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടക്കുന്നു. ഇറാൻ ആക്രമിച്ച ടെൽ അവീവിൽ സുരക്ഷാസേനയുടെ രക്ഷാപ്രവർത്തനം നടക്കുന്നുൺ.
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎൻ സെക്യൂരിറ്റി കൌൺസിൽ അടിയന്തരയോഗം ചേർന്നു. എന്ത് വിലകൊടുത്തും ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആവശ്യപ്പെട്ടു.
ഇതിനിടെ, ഇറാനും അമേരിക്കയും നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കി. ഇറാൻ -ഇസ്രയേൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇ തീരുമാനം. ചർച്ചകൾ അർത്ഥശൂന്യമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.ചർച്ചകൾ റദ്ദാക്കിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി സ്ഥിരീകരിച്ചു
.“സംവാദത്തെ അർത്ഥശൂന്യമാക്കുന്ന രീതിയിലാണ് യുഎസ് പെരുമാറിയത്. ഇറാൻ്റെ പ്രദേശം ലക്ഷ്യമിടാൻ ഇസ്രായേലിനെ അനുവദിച്ചുകൊണ്ട് ചർച്ചകൾ നടത്താൻ കഴിയില്ല,” ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞു.
“അമേരിക്കയുടെ അനുമതിയില്ലാതെ ഇസ്രയേലിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ കഴിയുമായിരുന്നെന്ന് ചിന്തിക്കാൻ പോലും കഴിയില്ല,” അദ്ദേഹം പറഞ്ഞു.