ജറുസലേം:ശത്രുക്കൾ ദൃഷ്ടിയിൽ പ്രത്യക്ഷപ്പെട്ടാൽ ചുട്ടു ചാമ്പലാക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സംവിധാനം വിന്യസിച്ച് ഇസ്രയേൽ.
റോക്കറ്റുകളും മിസൈലുകളും തടസ്സപ്പെടുത്തുന്നതിന് ഇതിനകം തന്നെ ശ്രദ്ധനേടിയ ഇസ്രയേലിന്‍റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമില്‍ നിന്ന് വ്യത്യസ്തമാണിത്. ‘അഭൂതപൂര്‍വമായ കൃത്യതയോടെ’ മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാനുള്ള അത്യാധുനിക ലേസര്‍ സംവിധാനമാണ് ഈ അയണ്‍ ബീം.

ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തിൽ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.ആധുനിക യുദ്ധരീതികളെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ സാധിക്കുന്നതാണ് ഈ അയൺ ബീം സംവിധാനം.
അധികച്ചെലവില്ലാതെ തന്നെ ശത്രുക്കളെ തുരത്താം എന്നതാണ് അയൺ ബീമിൻ്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത മിസൈൽവേധ സംവിധാനങ്ങൾക്ക് 60000 ഡോളർ മുതലാണ് ചെലവ്. എന്നാൽ അയൺ ബീം ലേസർ സാങ്കേതിക വിദ്യയ്ക്ക് ഷോട്ടിന് കേവലം രണ്ടുഡോളർ മാത്രമാണ് ചെലവ്.
)
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ലേസർ കിരണങ്ങൾ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ശത്രുക്കളുടെ ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കുന്നു.ചെറിയ ഡ്രോണുകൾ, മോർട്ടാർ ഷെല്ലുകൾ പോലുള്ളവയെ പോലും കൃത്യമായി ലക്ഷ്യമിട്ട് നശിപ്പിക്കാൻ ഇതിന് കഴിവുണ്ട്.
മിസൈലുകൾക്ക് പകരം ലേസർ ഊർജ്ജം ഉപയോഗിക്കുന്നതിനാൽ പ്രവർത്തനച്ചെലവ് വളരെ കുറവാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാമ്പത്തികമായി കൂടുതൽ കാര്യക്ഷമമാക്കുന്നു.
ഈ സംവിധാനം ഇസ്രയേലിന്‍റെ പ്രതിരോധശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധക്കളത്തിൽ വിജയം നേടാൻ ഈ പുതിയ സാങ്കേതികവിദ്യ നിർണായകമാകും എന്ന് ഇസ്രായേൽ പ്രതിരോധ വിദഗ്ധർ പറയുന്നു.































