ഗാസയിലെ ഹമാസ് തലവൻ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രായേൽ

ജറൂസലേം : ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാർലമെൻ്റിൽ അറിയിച്ചു.

ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍… ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍.. ഇവരെയെല്ലാം ഞങ്ങള്‍, ഇല്ലാതാക്കിയിരിക്കുന്നു,’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.

ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍.

ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന താവളത്തിലായിരുന്നു താമസം.യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയമായിരുന്നു ഇത്. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ഇസ്രയേലി സൈന്യം ഈ സ്ഥലം തകര്‍ത്തത്.

Israel killed senior Hamas leader Mohammed Sinwar,' claims Netanyahu

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഹോസ്പിറ്റലിന്റെ അടിയിലായിരുന്നു ഈ ഭൂഗര്‍ഭനിലയം. ആശുപത്രിയുടെ അടിയില്‍നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഇവിടേയ്ക്ക് എത്താനാവുക.

ഇതു തകര്‍ക്കുന്നതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. തുരങ്കപാതയുടേയും മറ്റും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാനാവും.

Netanyahu says Israel won't stop its attempt to destroy Hamas, as Gaza war nears 100th day | CBC News

മേയ് 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നു. എന്നാല്‍,ആരോഗ്യ നിലയെപ്പററി വ്യക്തത ഉണ്ടായിരുന്നില്ല. മരിച്ചതായി വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് (ഐഡിഎഫ്) വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News