ന്യൂഡൽഹി: കൊറോണ രോഗ ബാധ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3395 പേർക്ക് കാര്യമായി തന്നെ രോഗമുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ – 1336.
മഹാരാഷ്ട്ര,ഡൽഹി, ഗുജറാത്തിൽ, കർണാടക എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ആവശ്യമായ കിടക്കകളും മരുന്നുകളും വാക്സിനുകളും ഓക്സിജനും സജ്ജമാക്കണമെന്നാണ് നിർദ്ദേശം. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണം.
സ്കൂളുകൾ തുറക്കാനിരിക്കെ രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് കർണാടക സർക്കാർ സുപ്രധാന അറിയിപ്പ് നൽകി . രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ മരിച്ചിരുന്നു.എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.