ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തുനിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചു.
രാജ്യത്തിൻ്റെ പല ഭാഗത്തുനിന്നും കണ്ടെത്തുന്നകുടിയേറ്റക്കാരെ വ്യോമസേനയുടെ വിമാനത്തിൽ ആദ്യം അതിർത്തി സംസ്ഥാനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുക. തുടർന്ന് ബിഎസ്എഫിന് കൈമാറും. ഇവർക്ക് ഭക്ഷണവും അൽപ്പം പണവും നൽകി ബംഗ്ലാദേശിലേക്ക് തന്നെ മടക്കി അയക്കുന്നതാണ് രീതി.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്.
പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാസങ്ങൾക്ക് മുൻപ് തന്നെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ മടക്കി അയക്കാനുമുള്ള പ്രക്രിയ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം അത് ശക്തമാക്കി.
അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് എന്ന് വിമർശനമുണ്ടായിരുന്നു.പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങൾക്ക് നാടുവിലൂടെയും മറ്റുമാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് തുറസായ അതിർത്തിയുള്ള മറ്റ് സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ നടപടിക്ക് ബംഗ്ലാദേശ് സൈന്യത്തിന്റെ സഹകരണവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ച്.