അഹമ്മദാബാദ്: ഗുജറാത്തിൽ 242 യാത്രക്കാരുള്ള എയർഇന്ത്യ വിമാനം തകർന്നു വീണു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തം. വിമാനത്തിൻ്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിൻ്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്.
ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20 ന് ആയിരുന്നു അപകടം. എയര്‍ ഇന്ത്യയുടെ ബോയിങ് 787 എഐ 171 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്.
പത്തുവർഷം പഴക്കമുള്ള വിമാനം സമീപത്തുള്ള ഫ്ലാറ്റിന് മുകളിലാണ് പതിച്ചത്.യാത്രക്കാരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്. ഈ വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ ഈ വിവരം തള്ളി.
അറുപത്തിയൊൻപതുകാരനായ രൂപാണി, ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെ മുഖ്യമന്ത്രിയായിരുന്നു..