പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂ­ഡല്‍ഹി: പുതി­യ പാര്‍­ല­മെന്‍റ് മ­ന്ദി­ര­ത്തില്‍ പഴുതടച്ച സു­ര­ക്ഷാ­സം­വി­ധാ­ന­മു­ണ്ടെ­ന്ന സര്‍­ക്കാ­രി­ന്‍റെ അ­വ­കാ­ശ­വാദം പൊളിഞ്ഞു.

പാര്‍­ല­മെന്‍റി­ലുണ്ടാ­യ അ­ക്ര­മവുമായി ബന്ധപ്പെട്ട് ഏ­ഴ് സു­ര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥര്‍മാരെ സസ്പെൻ്റ് ചെയ്തു.
പ്ര­ധാ­ന­മന്ത്രി നരേന്ദ്ര മോദി വി­ളിച്ച യോ­ഗ­ത്തി­ലാ­ണ് ഉദ്യോഗസ്ഥർക്കെതിരേ കര്‍­ശ­ന ന­ടപ­ടി സ്വീ­ക­രി­ക്കാന്‍ നിര്‍­ദേ­ശം നല്‍­കി­യത്.പ്രതി­രോ­ധ­മ­ന്ത്രി രാ­ജ്‌­നാ­ഥ് സിം­ഗ്, ആ­ഭ്യ­ന്ത­ര­മന്ത്രി അ­മി­ത്­ഷാ അ­ട­ക്ക­മു­ള­ള­വവും പ്ര­ധാ­ന­മന്ത്രി വി­ളിച്ച യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്തി­രു­ന്നു.

അ­ക്ര­മ­ത്തി­ന്‍റെ പ­ശ്ചാ­ത്ത­ല­ത്തില്‍ പാര്‍­ല­മെന്‍റില്‍ സു­ര­ക്ഷ ശ­ക്ത­മാക്കി. പ്ര­ധാ­ന­ക­വാ­ടമായ “മകർ ദ്വാര്‍’ വ­ഴി­യു­ള്ള പ്ര­വേശ­നം എം­പി­മാര്‍­ക്ക് മാ­ത്ര­മാ­യി ചു­രു­ക്കി­യി­ട്ടുണ്ട്.

പ്ര­ധാ­ന­ക­വാ­ട­ത്തി­ന് സ­മീ­പ­ത്തേ­യ്­ക്ക് എ­ത്ത­രു­തെ­ന്ന് മാ­ധ്യ­മപ്ര­വര്‍­ത്ത­കര്‍­ക്കും­ നിര്‍­ദേ­ശം നല്‍കി. നി­ല­വില്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്കു വേണ്ടി പാര്‍­ല­മെന്‍റ് വ­ള­പ്പില്‍ പ്രത്യേ­ക സ്ഥ­ലം നി­ശ്ച­യി­ച്ചി­ട്ടുണ്ട്.

പാര്‍­ല­മെന്‍റിന് 200 മീ­റ്റര്‍ അ­ക­ലെവ­ച്ച് വാ­ഹ­ന­ങ്ങള്‍ തട­ഞ്ഞ് പോ­ലീ­സ് പരി­ശോ­ധ­ന കര്‍­ശ­ന­മാക്കി. പാര്‍­ല­മെന്‍റ് വ­ള­പ്പി­ലെ സു­ര­ക്ഷാ­ജീ­വ­ന­ക്കാ­രു­ടെ എ­ണ്ണം വര്‍­ധി­പ്പി­ച്ചി­ട്ടുണ്ട്.

അതേസമയം പാര്‍ലമെന്‍റിനുള്ളില്‍ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

കേസന്വേഷണം പൂർണമായി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് കൈമാറും. കേസ് കേന്ദ്ര ഏജൻസിക്ക് വിടണോ എന്ന കാര്യത്തിൽ പിന്നീടായിരിക്കും തീരുമാനം.

പാര്‍ലമെന്‍റിനുള്ളിൽ പ്രതിഷേധിച്ച സാഗർ ശർമ, മൈസൂർ സ്വദേശിയും എൻജിനിയറിംഗ് വിദ്യാർഥിയുമായ മനോരഞ്ജൻ, പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം എന്നിവരെ ബുധനാഴ്ച സംഭവസ്ഥലത്തുവച്ചു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝാ, ഗുഡ്ഗാവ് സ്വദേശി വിക്കി ശർമ എന്നിവരെയും പോലീസ് പിന്നീട് പിടികൂടിയിരുന്നു. ലളിതിന്‍റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്.