വാഷിംഗ്ടണ്‍: അമേരിക്കയിലെക്ക് രണ്ട് ചൈന പൗരന്മാര്‍ കടത്തിയതായി കരുതുന്ന ഫ്യൂസേറിയം ഗ്രാമിനേരം എന്ന ഫംഗസ് കാര്‍ഷിക ഭീകരവാദ ഭീഷണി ഉയര്‍ത്തുന്നതായി കാർഷിക ഗവേഷകനായ ഗോര്‍ഡന്‍ ജി ചാങ് പറഞ്ഞു.
കോവിഡിനേക്കാള്‍ മോശമായ എന്തെങ്കിലും രാജ്യത്തെ ബാധിച്ചേക്കാമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഫ്യൂസേറിയം ഗ്രാമിനേരം ഫംഗസ് കാര്‍ഷിക ഭീകരവാദ ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള അപകടകരമായ ജൈവ രോഗകാരിയാണെന്നും നീതിന്യായ വകുപ്പും വിലയിരുത്തുന്നുണ്ട്.
ചൈനയിലെ ഗവേഷകന്‍, 34കാരനായ സുന്‍യോങ് ലിയു, 2024 ജൂലൈയില്‍ കാമുകിയായ 33കാരി യുങ്കിംഗ് ജിയാനെ സന്ദര്‍ശിക്കുന്നതിനിടെ ഫംഗസിനെ കൊണ്ടുവരികയായിരുന്നുവെന്നാണ് എഫ് ബി ഐ വെളിപ്പെടുത്തുന്നുണ്ട്.
സംഭവത്തിന്റെ പേരില്‍ ചൈനയുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ‘ചൈന ഈസ് ഗോയിംഗ് ടു വാര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഗോര്‍ഡന്‍ ജി ചാങ് പറയുന്നു.
ചൈനയിലെ ഒരു ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്ന് പലരും ആരോപിക്കുന്ന കോവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിള ഫംഗസ് ഭീഷണിയാണെന്ന അവകാശവാദങ്ങളെ കാര്‍ഷിക വിദഗ്ധര്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്നില്ല. കാരണം ഇതിനകം വ്യാപകമായ വൈറസ്, ഭക്ഷ്യസുരക്ഷയ്ക്ക് വളരെ ചെറിയ അപകടസാധ്യത മാത്രമാണ് സൃഷ്ടിക്കുന്നത്.