പ്രതീക്ഷയുടെ ഗോപുരങ്ങൾ

എസ്. ശ്രീകണ്ഠൻ 

2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു.

ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ കച്ചവടവും പൊടിപൊടിക്കുന്നു.

May be an image of money and text

ഇപ്പോൾ നമ്മൾ സമ്പദ് രംഗത്തിൻ്റെ വലുപ്പത്തിൽ ലോകത്ത് അഞ്ചാം സ്ഥാ‌നത്താണ്. അമേരിക്ക, ചൈന, ജർമ്മനി , ജപ്പാൻ. കഴിഞ്ഞാൽ ഭാരതം. 2030 ഓടെ ജപ്പാനെ നമ്മൾ പിന്തള്ളും. ഫിച്ച് അതാണ് പറയുന്നത്. നമ്മുടെ കമ്പനികളുടെ സാമ്പത്തിക അടിത്തറ നാൾക്കുനാൾ മെച്ചപ്പെട്ടു വരുന്നു.

കൂടുതൽ മുതൽ മുടക്കിന് അവർ തയ്യാറെടുക്കുന്നു. അമേരിക്കയിലും യൂറോപ്പിലും വളർച്ച മന്ദഗതിയിലാവുന്നത് ഐടി കമ്പനികൾക്ക് സമ്മർദമാവാം . എന്നാൽ, വേതന തത് സ്ഥിതി തുടരാനായാൽ ഐടി കമ്പനികൾക്ക് പിടിച്ചു നിൽക്കാം. 2023-24, 24-25 വർഷങ്ങളിൽ ഭാരതം 6.3% വളരുമെന്നാണ് ഐഎംഎഫ് പറയുന്നത്.

ഗോൾഡ്മാൻ സാച്ച് സ് 6.2%. 2024-26ൽ 7.1% വരെ വളർച്ച എസ്& പി നമുക്ക് കൽപ്പിച്ച് നൽകുന്നു. റിസർവ് ബാങ്ക് 23-24ൽ കണക്കു കൂട്ടുന്നതും 7%. ജൂലായ് – സപ്തംബർ കാലത്ത് 7.6% വളർച്ച നേടിയതിൻ്റെ പിൻബലമാണ് റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലിന് ആധാരം. എല്ലാം നടക്കട്ടെ. സെൻസെക്സ് ഒരു ലക്ഷമാവണം. അതു കാണാൻ കാത്തിരിക്കുന്നു.

————————————–

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക