മുൻ സോഷ്യലിസററ് നേതാവ് കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന

ന്യൂഡൽഹി : ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്‌കാരം.

 

LIVE: Bihar's ex-CM Karpoori Thakur to be awarded Bharat Ratna posthumously

 

സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തിനായി ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചതാണ് താക്കൂറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്. സാമൂഹ്യനീതിയുടെയും ഉത്തരേന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെയും പര്യായമായാണ് താക്കൂറിനെ കരുതപ്പെടുന്നത്.

താക്കൂരിൻ്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുള്ള ഇതു സംബന്ധിച്ച പ്രഖ്യാപനം.ബീഹാറിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ സ്വാധീനമുള്ള വ്യക്തിയായി ഇന്നും തുടരുന്ന പേരാണ് കര്‍പ്പൂരി താക്കൂര്‍.

നായ് (ബാര്‍ബര്‍) സമുദായത്തില്‍ ഗോകുല്‍ താക്കൂറിന്റെയും രാംദുലാരി ദേവിയുടെയും മകനായാണ് ജനിച്ചത്. ഇപ്പോള്‍ കര്‍പ്പൂരി ഗ്രാം എന്നറിയപ്പെടുന്ന പിതൗഞ്ജിയ ഗ്രാമത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അധികാരത്തിന്റെ ഇടനാഴികളിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും തെളിവായിരുന്നു.

Former Bihar CM Karpoori Thakur to be awarded Bharat Ratna posthumously

 

1970-കളില്‍ അദ്ദേഹം ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്ന കാലം സമൂഹത്തിലെ അവശരായ വിഭാഗങ്ങള്‍ക്ക് വിപ്ലവകരമായിരുന്നു. ഹൃദയം കൊണ്ട് ഒരു സോഷ്യലിസ്റ്റ് ആയിരുന്ന താക്കൂര്‍ തന്റെ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ദേശീയ ആശയങ്ങളാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടു. പിന്നീട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ ചേര്‍ന്നു. താഴ്ന്ന ജാതിക്കാരുടെ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയ ‘ലോഹ്യ’ ചിന്താധാരയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടുതല്‍ രൂപപ്പെടുത്തിയത്.

സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംവരണത്തിനായി അദ്ദേഹം ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ അവതരിപ്പിച്ചു. 1978 നവംബറില്‍ അദ്ദേഹം ബീഹാറില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി 26% സംവരണം നടപ്പാക്കി. 1990 കളില്‍ മണ്ഡല് കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ഇത് കളമൊരുക്കി. ഈ നയം പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, ഹിന്ദി ഹൃദയഭൂമിയില്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിമറിച്ച പ്രാദേശിക പാര്‍ട്ടികളുടെ ഉദയത്തിനും കാരണമായി.

ഒരു വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍, മത്സര പരീക്ഷകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമാണെന്ന് തിരിച്ചറിഞ്ഞ്, മെട്രിക്കുലേഷന്‍ തലത്തില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമാക്കുന്നത് താക്കൂര്‍ നിര്‍ത്തലാക്കി. അദ്ദേഹം നിരവധി സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുകയും ചെയ്തു, പ്രത്യേകിച്ച് പിന്നോക്ക പ്രദേശങ്ങളില്‍. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയതോടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു.

താക്കൂറിന്റെ പാരമ്പര്യം വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കപ്പുറമാണ്. അദ്ദേഹം വലിയ ഭൂപരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ജമീന്ദാര്‍മാരില്‍ നിന്ന് ഭൂരഹിതരായ ദലിതര്‍ക്ക് ഭൂമി പുനര്‍വിതരണം ചെയ്യുന്നതിലേക്ക് നയിച്ചു. അദ്ദേഹത്തിന് ജനകീയ നായകന്‍ എന്ന പദവി ലഭിച്ചു. കാര്യമായ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നിട്ടും, താക്കൂറിന്റെ നയങ്ങള്‍ ഭാവി നേതാക്കള്‍ക്ക് സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുന്നത് തുടരാന്‍ അടിത്തറയിട്ടു.